തിരുവല്ല: റബ്ബറിന് ഇന്ന് കാണുന്ന വിലയിടിവ് അന്താരാഷ്ട്ര വിപണിയില്‍ തന്നെ അനുഭവപ്പെടുന്ന പ്രതിഭാസമാണ്. അതുകൊണ്ട് ഇത് ഭാരതത്തില്‍ മാത്രം അനുഭവപ്പെടുന്നതാണ് എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. റബ്ബറിന്റെ 120 വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഇത്തരം വിലയിടിവ് ഓരോ കാലഘട്ടത്തിലും അനുഭവപ്പെട്ടിട്ടുണ്ടെന്ന് റബ്ബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം പ്രകടമായി വില താഴോട്ട് പോയതിന് ചില കാരണങ്ങള്‍ ഉണ്ട്. അത് കൊവിഡ് വ്യാപനവുമായി ബന്ധപെട്ടിരിക്കുന്നതാണ്. ലാറ്റക്സ് മറ്റെല്ലാ കാലത്തേക്കാളും വളരെയധികം ഉയര്‍ന്ന തോതില്‍ ഉപയോഗിക്കപ്പെട്ടുകയാണ്. ഇത് ലാറ്റക്സിന്റെ ഡിമാന്റ് വര്‍ദ്ധിപ്പികുകയും നമുക്ക് ഉയര്‍ന്ന വില കിട്ടാന്‍ സഹായകമാവുകയും ചെയ്തു. ഇന്ത്യയില്‍ നിന്ന് ടണ്‍ കണക്കിന് ലാറ്റക്സ് ഉല്പന്നങ്ങള് കയറ്റുമതി ചെയ്തു അത് കൊണ്ട് തന്ന കഴിഞ്ഞ വര്‍ഷം റബ്ബര്‍ പാല് വില 170ന് മുകളില്‍ എത്തി.
റബ്ബര്‍ പാലിന് ഷീറ്റിനേക്കാള്‍ വില കിട്ടുന്ന സാഹചര്യം കര്‍ഷകരെ കൂടുതല്‍ റബ്ബര്‍ പാല് സംഭരിച്ച് വില്‍ക്കുന്നതിന് പ്രേരിപ്പിച്ചു. ഷീറ്റ് ഉണ്ടാക്കിയിരുന്ന ധാരാളം കര്‍ഷകര്‍ തങ്ങളുടെ ഉല്പന്നം പാലായി തന്നെ കൊടുക്കുകയാണ്. റബ്ബര്‍ ഒരു കിലോയ്ക്ക് അടിസ്ഥാന വിലയായി 170 നിശ്ചയിച്ചതു വഴി കര്ഷകന് ഈ വിലയില്‍ താഴ്ന്നാല്‍ നഷ്ടമാകുന്ന രുപാ സബ് സിഡിയായി അക്കൗണ്ടില്‍ നല്കുന്ന ആര്‍പിഐഎസ് പദ്ധതി കൃത്യമായി നടപ്പിക്കുന്നുണ്ട്.
ഇത് റബ്ബര്‍ പാല് വില്‍ക്കുന്ന കര്ഷകന് 162 രൂപയില്‍ താഴ്ന്നാല്‍ മാത്രമേ ലഭിക്കു. റബ്ബര്‍ കര്‍ഷകര്‍ ഒന്നിച്ച് നില്‍ക്കുകയും കക്ഷി രാഷ്ട്രീയ ഭേദമന്യേ റബ്ബര്‍ ഉദ്പാദക സംഘങ്ങളുടെയും റബ്ബര്‍ ബോര്‍ഡ് കമ്പിനികളുടേയും സഹായത്തോടെ തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് വേണ്ട കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: