പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെയാണ് ഉത്തരവ് ഹൈക്കോടതി തന്നെ റദ്ദാക്കിയത്.
കൊച്ചി : സൈബി ജോസ് കിടങ്ങൂര്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ കേസിലെ മുന്‍കൂര്‍ ജാമ്യ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചുവിളിച്ചു. പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതോടെയാണ് ഈ നടപടി സ്വീകരിച്ചത്. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇത്തരത്തില്‍ അസാധാരണ നടപടി കൈക്കൊണ്ടത്.
2022 ഏപ്രില്‍ 29-നായിരുന്നു മുന്‍കൂര്‍ജാമ്യം നല്‍കി കൊണ്ട് കോടതി ഉത്തരവിട്ടത്. പട്ടിക വിഭാഗ പീഡന നിരോധന നിയമപ്രകാരം റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെയാണ് ഉത്തരവ് ഹൈക്കോടതി തന്നെ റദ്ദാക്കിയത്. ഇതോടെ കേസില്‍ ഇനി പുനര്‍ വിചാരണ ആരംഭിക്കും.
ഹൈക്കോടതി അഭിഭാഷക പ്രസിഡന്റ് കൂടിയായ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ സൈബി ജോസ് കക്ഷികളില്‍ നിന്നു പണം വാങ്ങിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്.
മൂന്നു ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരിലാണ് കക്ഷികളില്‍ നിന്നും വന്‍ തുക ഈടാക്കിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഒരു ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ 50 ലക്ഷവും മറ്റു രണ്ടു പേര്‍ക്കുമായി 22 ലക്ഷവുമായി ആകെ 72 ലക്ഷം രൂപയാണ് സൈബി ജോസ് കക്ഷികളില്‍ നിന്നും വാങ്ങിയത്.
ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ ഹൈക്കോടതിയിലെ അഭിഭാഷകന്‍ പണം പിരിക്കുന്നതായി മറ്റൊരു അഭിഭാഷകന്‍ ഫേയ്സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലെ ഒരു ജഡ്ജി തന്നെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രിയെ സമീപിക്കുകയായിരുന്നു. രജിസ്ട്രി ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാവത്തില്‍ ചീഫ് ജസ്റ്റിസ് പങ്കെടുത്ത ചടങ്ങില്‍ നിന്ന് സൈബിയെ മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു.
പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം
മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി
നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'
ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍
സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി
"കോണ്‍ഗ്രസിന് തൊഴിലില്ലാതായിരിക്കുന്നു; ഞാന്‍ പഴയ ട്വീറ്റുകള്‍ കളയില്ല; നിങ്ങളുടെ സമയം ഉപയോഗിച്ച് അവ കണ്ടെത്തൂ"- കോണ്‍ഗ്രസിനെ പരിഹസിച്ച് ഖുശ്ബു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു