തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് സനല്‍കുമാര്‍ ശശിധരന് പോലീസ് കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. അര മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് സനലിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എത്തിയത് പോലീസല്ലെന്നും തന്നെ കൊല്ലാനായി എത്തിയവരാണെന്നും ആരോപിച്ച് അരമണിക്കൂറോളം സനല്‍ ഫേസ്ബുക്ക് ലൈവ് ചെയ്തു. കാറില്‍ നിന്ന് ഇറങ്ങാനും സനല്‍ തയാറായില്ല. സനലിന്റെ സഹോദരിയും കാറിലുണ്ടായിരുന്നു. ഒടുവില്‍ പാറശാല പോലീസെത്തി സനലിനെ കസ്റ്റഡിയിലെടുക്കാന്‍ എളമക്കര പോലീസാണ് എത്തിയതെന്നും കൂടെ പോകണമെന്നും അറിയിക്കുകയായിരുന്നു.
പിന്തുടര്ന്ന് ശല്യം ചെയ്തെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന് മഞ്ജു വാരിയരുടെ ജീവന് അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാരിയരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരുടെ ജീവന് തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: