തിരുവനന്തപുരം : കാര്‍ മുഴുവന്‍ കലാപകാരികളുമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന നിഷ്കളങ്കനായ മാധ്യമ പ്രവര്ത്തകന് അല്ലേ. മനോരമയുടെ ലേഖകന്‍ ബിനുവാണ് സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയത് എന്നത് പോലും സൗകര്യപൂര്‍വം മറച്ചുവെക്കുകയാണെന്ന് സന്ദീപ് വാര്യര്‍. കാപ്പന് ജാമ്യം ലഭിച്ചത് മലയാള മാധ്യമങ്ങളില്‍ ആഘോഷമാക്കിയതിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഈ പ്രസ്താവന.
സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടിയത് മലയാള മാധ്യമ ലോകത്തിന് വലിയ ആശ്വാസമായി. കേസരി ബാലകൃഷ്ണപ്പിള്ളക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായിരുന്നല്ലോ കാപ്പന്. ഹത്രാസ് സംഭവം അഴിമുഖം പോര്‍ട്ടലിനു വേണ്ടി കവര്‍ ചെയ്യാന്‍ പോവുകയായിരുന്നു എന്നാണ് കാപ്പന്റെ അവകാശവാദം. യാത്രയില്‍ കൂടെ ഉള്ളവര്‍ ആരായിരുന്നു എന്ന കാര്യം കാപ്പനും മലയാള മാധ്യമങ്ങളും മറച്ചു വെക്കുകയാണ്.
കാപ്പന് എതിരെമൊഴി നല്കിയ ബിനുവിനെതിരെ പോപ്പുലര്‍ ഫ്രണ്ട് കൊലവിളി മുഴക്കുകയാണ്. ഇഡി അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് നേതാവ് റൗഫ് ശരീഫ്, പി. കോയ അടക്കമുള്ളവരുമായി നടത്തിയ ചാറ്റുകളും യുപി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ജാമ്യം ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്. അത് ഒരു തീവ്രവാദിയെയും വിശുദ്ധനാക്കുന്നില്ല. സിദ്ദിഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് ഭീകരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: