തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുന്നോക്കകാര്‍ക്കായി ഏര്‍പ്പെടുത്തിയ സംവരണം ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തീവ്രമുസ്ലീം സംഘടനയായ എസ്ഡിപിഐ. മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തില്‍ സംവരണ പരിധി 60 ശതമാനമാനം കടന്നു.
സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയല്ല. സംവരണത്തിന്റെ താല്‍പ്പര്യം സാമൂഹിക-വിദ്യാഭ്യാസ പിന്നാക്കവസ്ഥ പരിഹരിക്കലാണ്. വരേണ്യ വിഭാഗങ്ങളെ താലോലിക്കുന്നതിനായി കൊണ്ടുവന്ന 10 ശതമാനം സവര്‍ണ സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും ആ വിഭാഗത്തിന് അതിന്റെ പ്രയോജനം വേണ്ടവണ്ണം ലഭിക്കുന്നില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിരുന്നു.
ഇത് സംസ്ഥാനത്ത് നടപ്പാക്കിയതിലെ അപാകമാണ് കാരണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മുന്നോക്കക്കാരായ ഹിന്ദു സമൂഹത്തില്‍ ഉള്ളവര്‍ക്കും ക്രിസ്ത്യന്‍സിലെ ചില വിഭാഗങ്ങള്‍ക്കുമാണ് സംവരണം ലഭിച്ചിരിക്കുന്നത്. ഈ സംവരണം റദ്ദാക്കണമെന്നാണ് എസ്ഡിപിഐ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: