ഇടുക്കി: പൂഞ്ഞാറില്‍ സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ വോട്ട് കച്ചവടമാണെന്ന് ആരോപണവുംായി, ജനപക്ഷം സ്ഥാനാര്‍ത്ഥി പി.സി. ജോര്‍ജ്. ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണ നിലനില്‍ക്കുന്നുണ്ട്. ഇടത് സ്ഥാനാര്‍ത്ഥിക്ക് എസ്ഡിപിഐ പിന്തുണ നല്‍കുന്നുണ്ടെന്നും പി.സി. ജോര്‍ജ് അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കവേയാണ് ഇത്തരത്തില്‍ ആരോപണങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐ വോട്ട് വേണ്ടാ എന്ന് പറയാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ധൈര്യമുണ്ടോ. ചതുഷ്കോണമത്സരമാണ് ഇത്തവണ പൂഞ്ഞാറില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി.സി. ജോര്‍ജിന്റെ പൂഞ്ഞാര്‍ എന്നാണ് ഇതുവരെ മണ്ഡലം അറിയപ്പെട്ടിരുന്നത്. അത് മാറ്റി പറയിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളെന്നും അദ്ദേഹം അറിയിച്ചു.
പി.സി. ജോര്‍ജിനെതിരെ ഈരാറ്റുപേട്ടയിലെ പ്രചാരണത്തിനെത്തിയപ്പോള്‍ കൂക്കുവിളി ഉയര്‍ന്നതും എംഎല്‍എ വളരെ രൂക്ഷമായ ഭാഷയില്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് മണ്ഡലത്തില്‍ സിപിഎമ്മും എസ്ഡിപിഐയും തമ്മില്‍ സഖ്യത്തിലാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികള്‍ക്ക് ഇടയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി അതുവഴി നാട്ടില്‍ വര്‍ഗ്ഗീയ ലഹള ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നാണ് വിഷയത്തില്‍ പി.സി. ജോര്‍ജ് അറിയിച്ചത്. ഈരാറ്റുപേട്ടയില്‍ പ്രചാരണ പരിപാടികള്‍ ഇനിയും നടത്തി ലഹള ഉണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കില്ല. നാട്ടില്‍ സമാധാനം നിലനില്ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പറഞ്ഞ് പി.ിസി. ജോര്‍ജ് അന്ന് ഈരാറ്റുപേട്ടയിലെ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഈരാറ്റുപേട്ടയിലുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ സമാന അനുഭവം പി.സി. ജോര്‍ജിന് ഉണ്ടായിട്ടുണ്ടെന്നും ഇടത് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആരോപിച്ചു. എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞാണ് ജോര്‍ജ് ഇതിനെ നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: