കാസർകോട് : താലിബാനെ വിമർശിച്ചതിന് യുവാവിന് എസ്ഡിപിഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം.
താലിബാനെ എതിര്‍ക്കുന്ന രീതിയില്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതിന്റെ പേരിൽ എസ്ഡിപിഐ പ്രവർത്തകർ മർദ്ദിച്ചെന്ന പരാതിയുമായി യുവാവ്. ചെമ്പരിക്ക സ്വദേശി മുഹമ്മദ് അബ്ദുള്ളയ്ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ബിജെപി ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം 31 നാണ് ആക്രമണം ഉണ്ടായതെന്ന് മുഹമ്മദ് അബ്ദുള്ളയുടെ പരാതിയിൽ പറയുന്നു. എസ് ഡിപി ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് പോലീസിൽ പരാതി നൽകി. പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്ളയെ എസ്ഡിപിഐ പ്രവർത്തകർ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്.
അബ്ദുള്ളയെ ആക്രമിച്ച അഞ്ച് എസ്ഡിപിഐക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഫോണിലൂടെയാണ് ഇവർ പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട് അബ്ദുള്ളയെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: