കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് സുരക്ഷ ശക്തമാക്കുന്നു. വീടിന്റെ 200 മീറ്റര്‍ പരിധിയില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. സിപിഐഎം പ്രവര്ത്തകന് പുന്നോല്‍ ഹരിദാസന് വധക്കേസിലെ പ്രതി നിജില്‍ ദാസ് മുഖ്യമന്ത്രിയുടെ വീടിന് സമീപം വാടകവീട്ടില്‍ ഒളിവില്‍ താമസിച്ചത് സുരക്ഷ വീഴ്ചയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തീരുമാനം.വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തും. സമീപമുളള വീടുകളിലെ താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാനും തീരുമാനമുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വീടിന്റെ പരിസരത്തുളള പ്രധാന റോഡുകളുടേയും ഇടവഴികളുടേയും വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു.
പ്രധാന റോഡില്‍ നിന്ന് മുഖ്യമന്ത്രിയുടെ വീടിനു പിറകുവശത്തെത്തുന്ന ഇടവഴിയുടേതടക്കം രൂപരേഖ തയ്യാറാക്കും. ഡിഐജി രാഹുല്‍ ആര്.നായര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ ആര്.ഇളങ്കോ, അഡീഷനല്‍ കമ്മിഷണര്‍ പി.പി.സദാനന്ദന് എന്നിവരടങ്ങിയ പൊലീസ് സംഘം കഴിഞ്ഞദിവസം സ്ഥലം പരിശോധിച്ചു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: