കൊച്ചി: ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് സിപിഎം നേതാവ് എംഎ ബേബി വിളിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് പശസ്ത തിരക്കഥാകൃത്ത് രഞ്ജി പണിക്കര്‍. ‘കുമ്മനം രാജശേഖരന്റെ ഫോണ്‍ നമ്പര്‍ കണ്ടാണ് എടുത്തത്. ശബ്ദം കേട്ടപ്പോള്‍ എം എ ബേബിയുടേത്. ഞാന്‍ ഞെട്ടി. കുമ്മനം രാജശേഖരന്റെ ഫോണില്‍ നിന്ന് എം എ ബേബി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുക എന്നത് എല്ലാ ദിവസവും സംഭവിക്കുന്ന ഒന്നല്ല’
ആര് എസ് എസ് പ്രസാധക വിഭാഗമായ കുരുക്ഷേത്ര പ്രകാശന് പുറത്തിറക്കിയ സംഘദര്‍ശനമാലിക പുസ്തകപരമ്പരയുടെ പ്രകാശനവേളയില്‍ പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറന്മുള വിമാനത്തവളത്തിനെതിരായ സമരത്തില്‍ പിന്തുണ തേടിയാണ് ബേബി വിളിച്ചത്. കുമ്മനം നേതൃത്വം നല്കിയ സമരത്തിന് സമരത്തില്‍ എം എ ബേബി, ബിനോയി വിശ്വം തുടങ്ങിയ നേതാക്കളും പങ്കെടുത്തിരുന്നു.
കുട്ടിക്കാലത്ത് ചിന്മയ മിഷന്റെ ക്ളാസില്‍ ഗീത പഠിക്കാനും ആര് എസ് എസ് ശാഖയില്‍ കബഡി കളിക്കാനും പോയ കാര്യവും രഞ്ജി പണിക്കര്‍ വിശദീകരിച്ചു.
ഏത് വലിയ പ്രത്യയശാസ്ത്രമായാലും കാലത്തിന്റെ പ്രവാഹത്തില്‍ പലപ്പോഴും തകര്‍ന്നടിഞ്ഞ് പോകുന്ന കാഴ്ച നമ്മള് കണ്ടിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ജന്മംകൊണ്ട എല്ലാ രാജ്യങ്ങളില്‍ നിന്നും കടപുഴകയും നാടുകടത്തപ്പെടുകയും ചെയ്തതും നമ്മള് കണ്ടു. എല്ലാ വാതിലുകളെയും കൊട്ടിയടച്ചുകൊണ്ട് ഒരു ചിന്തയെയും നമ്മള്‍ക്ക് നിലനിര്‍ത്താന്‍ കഴിയില്ല. ഏതു പ്രത്യയശാസ്ത്രവും വായിക്കപ്പെടുകയും ചര്‍ച്ചപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ അതിന്റെ തടങ്കലുകളില്‍നിന്ന് വലിഞ്ഞുകയറി മുന്നോട്ടു സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവുകയുള്ളു. അപ്പോള്‍ മാത്രമേ അവ നിലനില്ക്കുകയും കാലാതീതമാവുകയും ചെയ്യുകയുള്ളൂവെന്നും രഞ്ജി പണിക്കര്‍ വ്യക്തമാക്കി.
ആര്‍എസ് എസിന്റെ ദര്‍ശനവും പ്രവര്‍ത്തനവും വിശദീകരിക്കുന്ന എട്ട് ഗ്രന്ഥങ്ങളാണ് സംഘദര്‍ശനമാലിക എന്ന പേരില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത്. ഗുരുജി ഗോള്‍വല്‍ക്കര്‍, ദത്തോപാന്ത് ഠേംഗ്ഡി, ദീനദയാല്‍ ഉപാദ്ധ്യായ, ബാലാസാഹബ് ദേവറസ്, മോഹന്‍ ഭാഗവത്, സുനില്‍ അംബേക്കര്‍ എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: