തിരുവനന്തപുരം: മുഖ്യമന്ത്രി ഓടി നടന്നു ലൈഫ് ഭവനപദ്ധതി പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും വർഷങ്ങളായി പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന വീട്ടിൽ ഭീതിയോടെ കഴിയുകയാണ് വട്ടപ്പാറ എൽ.എം.എസിന് സമിപം ജൂബിലി നഗർ പുതുവൽ വിള പുത്തൻ വീട്ടിൽ വൃദ്ധരായ സഹോദരികളായ പങ്കജാഷിയും (63)പൊന്നമ്മയും (68). കരകുളം പഞ്ചായത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ എത്തി ലൈഫ് ഭവന പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും ഇടത് ഭരണം നടത്തുന്ന കരകുളം പഞ്ചായത്തിലെ വട്ടപ്പാറ വെസ്റ്റ് വാർഡിലെ വാർദ്ധക്യത്തിന്റെ ദൈന്യതയാർന്ന ഈ രണ്ട് മുഖങ്ങൾ ജനപ്രതിനിധികൾ കണ്ടില്ല. ഈ വൃദ്ധ മുഖങ്ങളോട് ഇടതുഭരണം കടുത്ത മനുഷ്യത്വ രഹിതമായ അവഗണനയാണ് കാണിക്കുന്നതെന്നാണ് ആരോപണം.
വർഗീയതയും കൊലവിളി നിറഞ്ഞ ഇടത് രാഷ്ട്രീയത്തോടുള്ള അകൽച്ചയാണ് പങ്കജാക്ഷിയും പൊന്നമ്മയും ലൈഫ് ഭവന പദ്ധതിയിൽ ഇനിയും ഉൾപ്പെടുത്താത്തെതെന്നാണ് ആരോപണം. അധികാരികളുടെ കനിവ് കാത്ത് ലൈഫ് ഭവന പദ്ധതി നിലവിൽ വന്ന കാലം മുതൽ വീടിനു അപേക്ഷയും കൊടുത്ത് വർഷങ്ങളായി കാത്തിരിക്കുകയാണ് രണ്ട് വൃദ്ധമാതാക്കൾ.
അവിവാഹിതരായ ഇരുവരും നിലവിൽ താമസിക്കുന്ന വീട് പൂർണ്ണമായും പൊട്ടി പൊളിഞ്ഞു ചോർന്നൊലിച്ച് കിടക്കുന്ന നിലയിലാണ്. വീടിന്റെ മേൽക്കൂരയും വിണ്ടു കീറിയ ഭിത്തിയുമുള്ള വീട് ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയാണ്. സാധാരണക്കാരായ കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികൾ ഉണ്ടങ്കിലും പഞ്ചായത്ത് ജനപ്രതിനിധികളുടെ അവഗണന മൂലം പങ്കജാക്ഷിയും പൊന്നമ്മയും അടിസ്ഥാ സൗകര്യങ്ങൾ പോലും ലഭ്യമല്ല.
വീടിന് അടിസ്ഥാന സൗകര്യങ്ങളായ ശൗചാലം,കുടിവെള്ള പൈപ്പ് ലൈൻ, വൈദ്യുതീകരണവും ഇല്ല. ഇരുവർക്കും പെൻഷൻ മാത്രമാണ് ആകെ കിട്ടുന്ന സർക്കാർ സഹായം. ഇതിലാണ് കുടുംബം കഴിഞ്ഞ് പോകുന്നത്. ഇതിൽ പൊന്നമ്മയ്ക്ക് കഴിഞ്ഞ 6മാസം പെൻഷൻ കിട്ടിയിട്ടില്ല. എഴുതാനും വായിക്കാനും കണ്ണിനു കാഴ്ചക്കുറവുള്ളതിനാൽ പെൻഷന്റെ ആവശ്യങ്ങൾക്കായി അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി മൂന്നു തവണയാണ് അപകടം സംഭവിച്ചിട്ടുള്ളത്. രണ്ട് പേർക്കും വാർദ്ധക്യ രോഗങ്ങളാൽ ജോലികൾക്കൊന്നും പോകാൻ സാധിക്കില്ല. പങ്കജാക്ഷിക്ക് നടു നിവർത്തി നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ്.
കാടുകയറികിടക്കുന്ന പുരയിടവും ഏതു നിമിഷവും നിലംപൊത്തൻ പാകത്തിന് നിൽക്കുന്ന കൂരയുമാണ് ഏക സമ്പാദ്യം. തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് പുരയിടം പോലും വൃത്തിയാക്കാൻ അധികാരികൾ വിലക്കിയിരിക്കുകയാണെന്നാണ് ഇവർ പറയുന്നത്. വയോജനങ്ങൾക്കുള്ള കട്ടിൽ, പൊതിച്ചോർ പദ്ധതി, കുടിവെള്ളം ഇതൊന്നും ഇവർക്ക് മാത്രം ഇതുവരെയും ലഭിച്ചിട്ടില്ല. തോരാതെ പെയ്യുന്ന മഴയിൽ ഇവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ് ബന്ധുക്കൾ പണിതുകൊടുത്ത ഒറ്റമുറിവീട്ടിലാണ് ഇപ്പോൾ കിടക്കുന്നതു.
ആഹാരമൊക്കെ മുറ്റത്തിട്ട് വേവിക്കും. നല്ലൊരു വീട് സ്വപ്നംനം കാണാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. കെട്ടുറപ്പുള്ള വീട്ടിൽ കിടന്ന് കണ്ണടയ്ക്കുവാൻ കഴിയുമോ എന്ന ആശങ്കയാണ് ഇരുവർക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: