ക്രിമിനലുകള്‍ ധാരാളമുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് ജയിലില്‍ കഴിയുന്ന അസംഖാനെക്കൂടി ചേര്‍ത്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ആഴ്ച ജയലില്‍ നിന്നും പുറത്തിറങ്ങിയ അസംഖാന്റെ മകന് അബ്ദുള്ള അസമിനും സീറ്റ് നല്‍കിയിട്ടുണ്ട്.
ലഖ്നോ: ക്രിമിനലുകള്‍ ധാരാളമുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയിലേക്ക് ജയിലില്‍ കഴിയുന്ന അസംഖാനെക്കൂടി ചേര്‍ത്ത് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കഴിഞ്ഞ ആഴ്ച ജയലില്‍ നിന്നും പുറത്തിറങ്ങിയ അസംഖാന്റെ മകന് അബ്ദുള്ള അസമിനും സീറ്റ് നല്‍കിയിട്ടുണ്ട്.
വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കുറ്റത്തിന് 2020 ഫിബ്രവരിയിലാണ് ഇദ്ദേഹം ജയിലിലായത്. മത്സരിക്കാന്‍ രാംപൂര്‍ സീറ്റിലാണ് നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ മകന് അബ്ദുള്ള അസം കഴിഞ്ഞ ആഴ്ചയാണ് സിതാപൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ഇദ്ദേഹം സ്വര് തണ്ട സീറ്റില്‍ നിന്നാണ് മത്സരിക്കുക. 43 കേസുകളായിരുന്നു അബ്ദുള്ള അസമിന്റെ പേരില്‍ ഉണ്ടായിരുന്നത്. വ്യാജ ജനനസര്ട്ടിഫിക്ക് അബ്ദുള്ള അസമിന് വേണ്ടി ഹാജരാക്കിയത് ഉത്തര്‍പ്രദേശില്‍ വലിയ കോലാഹലത്തിന് ഇടയാക്കിയിരുന്നു. മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാലയില്‍ വെച്ച് 2019 ആഗസ്തില്‍ തടവിലാക്കപ്പെട്ടു. 250 വര്‍ഷം പഴക്കമുള്ള മദ്രസ്സയില്‍ നിന്നും മോഷ്ടിക്കപ്പെട്ട പുസ്തകം കണ്ടെടുക്കാന്‍ നടത്തിയ റെയ്ഡ് തടസ്സപ്പെടുത്തിയതിനാണ് അബ്ദുള്ള അസമിനെ അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാലയുടെ ഏക്കര്‍കണക്കിന് ഭൂമി അനധികൃതമായി കയ്യേറിയതിന്റെ പേരിലും അസംഖാനും മകന് അബ്ദുള്ള അസമിനും എതിരെ നിരവധി കേസുകള്‍ ഉണ്ട്.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സര്‍വ്വകലാശാലയായ മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാലയ്ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിലും ക്രമക്കേടുകളിലും അസംഖാനും പ്രതിയാണ്. ആലിയ മദ്രസ്സയിലെ പ്രിന്‍സിപ്പില്‍ നല്കിയ പരാതിയിലാണ് മുഹമ്മദ് അലി ജോഹര്‍ സര്‍വ്വകലാശാല രാംപൂര്‍ പൊലീസ് റെയ്ഡ് ചെയ്തത്. മദ്രസ്സയിലെ 9000 പുസ്തകങ്ങളും അപൂര്‍വ്വ കയ്യെഴുത്തിപ്രതികളും മോഷ്ടിച്ചു എന്നതായിരുന്നു ആരോപണം. വൈദ്യുതി മോഷണം, പോത്തുമോഷണം എന്നീ കേസുകളിലും ഇദ്ദേഹം പ്രതിയാണ്. ഇദ്ദേഹത്തിന്റെ ഹംസഫര്‍ എന്ന റിസോര്‍ട്ടിലേക്കുള്ള വൈദ്യുതി മോഷ്ടിച്ച് ഉപയോഗിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് വൈദ്യുതി വിച്ഛേദിച്ചു. പിന്നീട് ആട് മോഷണവും ആരോപിക്കപ്പെട്ടു.
അച്ഛനും മകനും സുപ്രിംകോടതിയില്‍ പോയെങ്കിലും അവര്‍ക്ക് ശിക്ഷയില്‍ നിന്നോ വിധിയില്‍ നിന്നോ ഇളവൊന്നും കിട്ടിയില്ല. ഹൈക്കോടതിയുടെ വിധി ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു സുപ്രിംകോടതി ചെയ്തത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ വര്‍ഗ്ഗീയലഹള ആളിക്കത്തിക്കാന്‍ കരുത്തുള്ള ഏതാനും ക്രിമിനലുകള്‍ക്ക് അഖിലേഷ് യാദവ് സീറ്റ് നല്‍കിയിട്ടുണ്ട്. ലോണി നിയമസഭാ മണ്ഡലത്തില്‍ മാറ്റുരയ്ക്കുന്ന മദന്‍ ബയ്യ മാഫിയകളുടെ ലിസ്റ്റില്‍പ്പെട്ടയാളാണ്. 1982 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ 31 കേസുകള്‍ ഇദ്ദേഹത്തിനെതിരെ ഉണ്ട്. മുസഫര്‍നഗര്‍ സ്ഥാനാര്‍ത്ഥി നാഹിദ് ഹസനെതിരെ 17 കേസുകളുണ്ട്. ഹാജി യൂനസിനെതിരെ 23 ക്രിമിനല്‍ കേസുകള്‍ ഉണ്ട്. അദ്ദേഹത്തിന് ബുലന്ദ്ശഹറിലാണ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു
മീഡിയവണ്‍ വിലക്ക്; കോടതിക്കെതിരേ എസ്ഡിപിഐ; ജുഡീഷ്യറിയില്‍ ഫാസിസം പിടിമുറുക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് സംഘടന
കര്‍ഷകരില്‍ നിന്ന് നേരിട്ട് ചാണകം സംഭരിക്കും; ശുദ്ധമായ ചാണകം പാക്കറ്റുകളിലാക്കി എല്ലാ വീട്ടിലും എത്തിക്കും; പദ്ധതി തുടങ്ങി പിണറായി സര്‍ക്കാര്‍
ഹിജാബിന്റെ പേരില്‍ അക്രമങ്ങള്‍ അഴിച്ചുവിടല്‍:ഉഡുപ്പിയില്‍ നിരോധനാജ്ഞ, സ്കൂളില്‍ പരിസരങ്ങളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി
രാമൻ സീതക്ക് വേവിച്ച ഇറച്ചി നല്കി, സീത മാനിന് പിന്നാലെ ഓടിയത് മാനിറച്ചിക്ക് വേണ്ടി, വിവാദ പരാമര്‍ശങ്ങളുമായി ഡോ.അസീസ് തരുവണ