സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ചെയ്യലെന്നാണ് സൂചന.
തിരുവനന്തപുരം: സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ ഇ ഡി ചോദ്യം ചെയ്തു. സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ബി സുനിൽകുമാറിനെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. നയതന്ത്രബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടാണ് ഈ ചോദ്യം ചെയ്യലെന്നാണ് സൂചന.
ഇ ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. രാവിലെ തുടങ്ങിയ ചോദ്യം ചെയ്യൽ അർദ്ധരാത്രി വരെ തുടർന്നു. രാത്രി പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്. പ്രോട്ടോകോൾ ഓഫീസറുടെ വാഹനം ഈ ഡി ഓഫീസിൽ എത്തിയത് പതിനൊന്നരയോടെയാണ്.
2020ല്‍ സുനില്‍കുമാറിനെ ഇഡി ചോദ്യം ചെയ്തിരുന്നു. അന്ന് റംസാന്‍ കിറ്റ് വിതരണം, നയതന്ത്ര ചാനല്‍ വഴി ഖുറാന്‍ നിറച്ച പാക്കറ്റുകള്‍ വന്നത് എന്നീ കാര്യങ്ങളെക്കുറിച്ചായിരുന്നു അന്ന് ചോദ്യം ചെയ്തത്. എന്നാല്‍ രണ്ട് വര്‍ഷമായി യുഎഇ കോണ്‍സുലേറ്റിലേക്ക് നയതന്ത്രബാഗേജുകള്‍ വന്നിട്ടില്ലെന്നായിരുന്നു സുനില്‍ കുമാര്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കിയത്. റംസാന്‍ കിറ്റ് വിതരണത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും വിശദാംശങ്ങള്‍ പരിശോധിച്ച് അറിയിക്കാമെന്നും സുനില്‍കുമാര്‍ പറഞ്ഞിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു