ഇടുക്കി: ശൈത്യകാലമായ ജനുവരിയില്‍ പെയ്തിറങ്ങിയ മഴ എക്കാലത്തെയും റെക്കോര്‍ഡുകള്‍ തിരുത്തുമ്പോള്‍ കടുത്ത വേനല്‍കാലത്തിന്റെ സൂചനകള്‍ നല്കി ഫെബ്രുവരി. അതേ സമയം വേനല്‍ മഴ ലഭിക്കുമെന്നും വലിയ ചൂട് ഉണ്ടാകില്ലെന്നുമാണ് ചില അന്താരാഷ്ട്ര കാലാവസ്ഥ ഏജന്‍സികളുടെ പ്രവചനം.
ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ജനുവരിയില്‍ 105.5 മില്ലി. മീറ്റര്‍ മഴയാണ് സംസ്ഥാനത്താകെ ശരാശരി ലഭിച്ചത്. 8.4 മി.മീറ്റര്‍ ലഭിക്കേ സ്ഥാനത്താണിത്. രാത്രിയിലെ തണുപ്പ് കുറച്ച് ദിവസം കൂടി തുടരുമെന്നും കേരളം പതുക്കെ വേനല്‍ക്കാലത്തേക്ക് അടുക്കുകയാണെന്നും കാലാവസ്ഥ ഗവേഷകനായ ഗോപകുമാര്‍ ചോലയില്‍ പറയുന്നത്. ഇതിന്റെ സൂചന കഴിഞ്ഞ ഒരാഴ്ചയായി കാണുന്നത്.
മലനാട്ടില്‍ കുറച്ച് ദിവസങ്ങള്‍ കൂടി തണുപ്പ് അനുഭവപ്പെടാം. അതേ സമയം ഇടനാട്, തീരപ്രദേശം എന്നിവിടങ്ങളില്‍ പകല്‍ സമയത്തെ താപനില ഉയര്‍ന്ന് കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: