×
login
പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് പ്രതികളെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചു; കേരളത്തില്‍ സിപിഎം സെല്‍ ഭരണമെന്ന് കെ.സുരേന്ദ്രന്‍

പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച സംഭവം കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

പാലക്കാട്: പാലക്കാട് പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് പ്രതികളെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് മോചിപ്പിച്ചത് കേരളത്തില്‍ പാര്‍ട്ടി സെല്‍ഭരണമാണെന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് പഴമ്പാലക്കോട് സിപിഎം ആക്രമണത്തില്‍ രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും ഒരു സ്ത്രീക്കും വെട്ടേറ്റിരുന്നു. ഇതിലെ പ്രതികളെയാണ് പൊലീസ് സ്‌റ്റേഷന്‍ വളഞ്ഞ് സിപിഎം ക്രിമിനലുകള്‍ മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ പ്രദേശത്ത് സിപിഎം ആക്രമണത്തില്‍ അരുണ്‍ കുമാര്‍ എന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഭരണതുടര്‍ച്ചയുടെ ഹുങ്കില്‍ സിപിഎം ഗുണ്ടകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അഴിഞ്ഞാടുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ച സംഭവം കേരളത്തിന് അപമാനമാണ്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പഴമ്പലാക്കോട് ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന സിപിഎം ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ പൊലീസ് തയ്യാറാകണം. സിപിഎം അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ബിജെപി സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

 

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.