കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന് വീണ്ടും പിടിമുറുക്കിത്തുടങ്ങിയതോടെ ഇന്ത്യ കരുതല്‍ നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കാബൂള്‍, കാന്ധഹാര്‍, മാസാരെ ഷരീഫ് എന്നീ നഗരങ്ങളിലെ നയതന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങി. ഇവരെ മടക്കിക്കൊണ്ടുവരാനുള്ള പദ്ധതി അന്തിമ ഘട്ടത്തിലാണ്. എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. താലിബാന് ആക്രമണം ഭയന്ന് അഫ്ഗാന് പട്ടാളക്കാര്‍ തന്നെ അയല്‍രാജ്യത്തേക്ക് ഓടിരക്ഷപ്പെടാന്‍ തുടങ്ങി.
കഴിഞ്ഞ ദിവസം 1037 പട്ടാളക്കാരാണ് താജിക്കിസ്ഥാനിലേക്ക് ഓടിരക്ഷപ്പെട്ടത്. അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റമാണ് താലിബാന് സഹായമായത്. അവരുടെ അവസാന താവളമായ ബഗ്രാം എയര്‍ബേസും അഫ്ഗാന് പട്ടാളത്തിന് കൈമാറിയയിരുന്നു. ഇന്ത്യക്ക് കാബൂളിലെ എംബസി ഉള്‍പ്പെടെ നാല് കോണ്‍സുലേറ്റുകളാണ് അഫ്ഗാനിസ്ഥാനില്‍ ഉള്ളത്. ജലാലാബാദിലും ഹെയ്റാത്തിലും ഉള്ള കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ഇപ്പോള്‍ കാണ്ഡഹാറിലും മസാരെ ഷറീഫിലുമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: