×
login
തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിന്റെ ശുഭസൂചന: പി.കെ കൃഷ്ണദാസ്

ഇടത്-വലത് സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങളില്‍ മനംനൊന്ത പൊതുസമൂഹത്തിന്റെ അവിശ്വാസവും നിരാശയുമാണ് പാംപ്ലാനി പിതാവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

കണ്ണൂര്‍: തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. കര്‍ഷക താല്‍പര്യങ്ങള്‍ സംരക്ഷിയ്ക്കാനും കാര്‍ഷിക  പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അഭിവന്ദ്യ ബിഷപ്പിന്റെ ആശങ്കകള്‍ കേന്ദ്രസര്‍ക്കാരില്‍ ബോധ്യപ്പെടുത്തുമെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. ഇടത്-വലത് സര്‍ക്കാരുകള്‍ കേരളത്തില്‍ നടപ്പിലാക്കിയ ജനദ്രോഹ നയങ്ങളില്‍ മനംനൊന്ത പൊതുസമൂഹത്തിന്റെ അവിശ്വാസവും നിരാശയുമാണ് പാംപ്ലാനി പിതാവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ക്രൈസ്തവ സഭയുടെ വിശ്വാസം രേഖപ്പെടുത്തിയാണ് മാര്‍ ജോസഫ് പാംപ്ലാനി അഭിപ്രായം രേഖപ്പെടുത്തിയത്. കേരളത്തില്‍ സമീപ ഭാവിയില്‍ സംഭവിയ്ക്കാന്‍ പോകുന്ന രാഷ്ട്രീയ ദിശാമാറ്റത്തിന്റെ ശുഭ സൂചനയായി ബിജെപി അദ്ദേഹത്തിന്റെ സന്ദേശത്തെ കാണുന്നു. ബിജെപിയോട് ഒരു സമുദായത്തിനും അയിത്തമില്ലെന്നതും ഇതില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു.

    comment

    LATEST NEWS


    സക്കീര്‍ നായിക്കിനെ ഒമാനില്‍ നിന്നും നാടുകടത്തിയേക്കും; സക്കീര്‍ നായിക്കിനെ വിട്ടുകിട്ടാന്‍ ഇന്ത്യ ഒമാന്‍ അധികൃതരുമായി ചര്‍ച്ച നടത്തി


    ഫാരിസ് അബൂബക്കറിനെതിരെ ഇ ഡി എത്തിയേക്കും;ഭൂമിയിടപാടില്‍ കള്ളപ്പണ ഇടപാട് നടന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍


    ഫ്രഞ്ച് ഫുട്‌ബോള്‍ പടയെ ഇനി എംബാപ്പെ നയിക്കും; ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായത് ഹ്യൂഗോ ലോറിസ് കളി നിര്‍ത്തിയതിനു പിന്നാലെ


    നാളെ ഫൈനല്‍; ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനം ചെന്നൈയില്‍


    ചെലവുകുറഞ്ഞു ഭാഷകള്‍ പഠിക്കാന്‍ അവസരം; അസാപ് കേരളയില്‍ അഞ്ചു വിദേശ ഭാഷകള്‍ പഠിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം


    'ക്രൈസ്തവനല്ലെന്നു തെളിയിക്കാന്‍ പള്ളിയിലെ കുടുംബരജിസ്റ്റർ തിരുത്തി'; എ രാജയെ ജയിലലടയ്ക്കണമെന്ന് കെ സുധാകരൻ എം.പി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.