കൊച്ചി: മന്ത്രി ആര്. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ജെ. ഉണ്ണിയാടന് നല്കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. നേരത്തെ ഉണ്ണിയാടന് നല്കിയ ഹര്‍ജിയിലെ അനുബന്ധ രേഖകളില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി സിംഗിള്‍ബെഞ്ച് ഇതു പരിഹരിച്ചു നല്കാന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ രേഖകളില്‍ പിഴവില്ലെന്നും ഹര്‍ജി സാധുവാണെന്നും ഉണ്ണിയാടന്റെ അഭിഭാഷകന് കോടതിയില്‍ ബോധ്യപ്പെടുത്തി. തുടര്‍ന്നാണ് ജസ്റ്റിസ് കെ. ഹരിപാല്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.
പ്രഫസര്‍ അല്ലാതിരുന്നിട്ടും പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ത്താണ് ബിന്ദു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഇതു തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ പരിധിയില്‍ വരുമെന്നുമാണ് ഉണ്ണിയാടന്റെ വാദം. കേരള കോണ്‍ഗ്രസ് നേതാവായ ഉണ്ണിയാടനെ 5949 വോട്ടുകള്‍ക്കാണ് ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: