തിരുവനന്തപുരം: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി (ഐഎവി) അന്താരാഷ്ട്രതലത്തില്‍ എത്തുമെന്നാണ് 2019 ഫെബ്രുവരി 9ന് തോന്നയ്ക്കലിലെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചത്. പക്ഷെ രണ്ടര വര്‍ഷം കഴിഞ്ഞിട്ടും വൈറോളജി ലാബ് പോലും പ്രവര്‍ത്തന സജ്ജമായില്ല.
നിപയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനും വാക്സിന് ഗവേഷണത്തിനും വേണ്ടിയാണ് ഐഎവി നിര്‍മിക്കുന്നതെന്നായിരുന്നു 2018 മേയ് 30ന് ശിലസ്ഥാപനവേളയില് മുഖ്യമന്ത്രി പറഞ്ഞത്. കോഴിക്കോട് നിപ ആദ്യം കണ്ടെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. വാഗ്ദാനം. ആദ്യഘട്ടം ഉദ്ഘാടനം 2019 ഫെബ്രുവരിയില്‍ നടത്തി. 2020 മുതല്‍ വൈറോളജി ലാബ് പ്രവര്‍ത്തന സജ്ജമാക്കുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ മൂന്നാം വട്ടം നിപ വന്നപ്പോഴും മണിപ്പാലിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ആയിരത്തോളം വിദഗ്ധരുള്ള സ്ഥാപനം എന്നായിരുന്നു സങ്കല്പം. 61 വിദഗ്ധരുടെ പട്ടിക ശാസ്ത്രസാങ്കേതിക വകുപ്പ് സമര്‍പ്പിച്ചിരുന്നെങ്കിലും 11 പേരുടെ നിയമനത്തിന് മാത്രമാണ് അംഗീകാരം നല്‍കിയത്. ആരോഗ്യ കാരണങ്ങളാല്‍ കഴിഞ്ഞ ജൂണില്‍ ഡയറക്ടര്‍ ഡോ. അഖില്‍ സി. ബാനര്‍ജി സ്ഥാനമൊഴിഞ്ഞു. പകരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഡോ.ഇ. ശ്രീകുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. നിപ കണ്ടെത്തുന്നതിന് വേണ്ടിയുള്ള ബയോസേഫ്ടി ലെവല്‍ 3 ലാബ് വിഭാഗത്തിലെ റീജണല്‍ ലബോറട്ടറിയും സ്ഥാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: