മലപ്പുറം : പ്രളയകാലത്തെ രക്ഷകനായ പരപ്പനങ്ങാടി സ്വദേശി ജയ്സല്‍(37) ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്റ്റില്‍. തൂവല്‍ തീരം ബീച്ചില്‍ ഇരിക്കുകയായിരുന്ന യുവാവിനേയും ഒപ്പമുണ്ടായിരുന്ന യുവതിയുടേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
2021 ഏപ്രില്‍ 15 നായിരുന്നു കേസിന് ആസ്പദമായ സംഭവം. ബീച്ചില്‍ കാറില്‍ ഇരിക്കുകയായിരുന്ന യുവാവിന്റേയും യുവതിയുടേയും ഫോട്ടോയെടുക്കുകയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. ഇല്ലെങ്കില്‍ ഒരു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
എന്നാല്‍ ഇരുവരും കയ്യില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഇയാള്‍ ഭീഷണി തുടര്‍ന്നു. ഇതോടെ സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് ഗൂഗിള്‍ പേ വഴി 5000 രൂപ വാങ്ങി നല്‍കിയതിന് ശേഷമാണ് ഇയാള്‍ യുവതിയെയും യുവാവിനെയും പോകാന്‍ അനുവദിച്ചത്. തുടര്‍ന്നു ഇവര്‍ താനൂര്‍ പോലീസില്‍ പരാതി നല്കി. ഇതോടെ ജെയ്സല്‍ മുങ്ങുകയും തിരുവനന്തപുരം, കൊല്ലം, മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ജൈസല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ഇത് തള്ളി. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച താനൂര്‍ സ്റ്റേഷന് പരിസരത്ത് നിന്നാണ് പ്രതി പിടിയിലായത്.
താനൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജീവന് ജോര്‍ജ്, എസ്.ഐ.മാരായ ശ്രീജിത്ത്, രാജു, എ.എസ്.ഐ. റഹീം യൂസഫ്, സി.പി.ഒ.മാരായ കൃഷ്ണപ്രസാദ്, തിരൂര്‍ പോലീസ്സ്റ്റേഷനിലെ സി.പി.ഒ.മാരായ ഷെറിന് ജോണ്‍, അജിത്ത്, ധനീഷ് എന്നിവര്‍ചേര്‍ന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഈ കേസില്‍ ഒരാളെക്കൂടി പിടികിട്ടാനുണ്ട്.
2018ല്‍ മലപ്പുറത്തെ പ്രളയബാധിത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ജൈസല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. വീടുകളില്‍ കുടുങ്ങിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ രക്ഷപെടുത്താന്‍ ഫൈബര്‍ വള്ളത്തില്‍ എത്തിയതായിരുന്നു ജൈസല്‍. ഒരു സ്ത്രീ വള്ളത്തില്‍ കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു.
ഇതോടെ പ്രായമായ രണ്ടു സ്ത്രീകള്‍ പേടിച്ച് വള്ളത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഇതോടെ ജെയ്സല്‍ കമിഴ്ന്ന് കിടന്ന് മുതുകില്‍ ചവിട്ടി കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പടെ ഈ ദൃശ്യം വൈറലാകുകയും ചെയ്തിരുന്നു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: