ആലപ്പുഴ: കൊല്ലത്ത് ശ്രീനാരായണ ഗുരുദേവന്റെ നാമം മാത്രം ഉപയോഗിച്ച് പ്രവര്‍ത്തനം ആരംഭിച്ച ഓപ്പണ്‍ സര്‍വ്വകലാശാലയിലെ കാര്യങ്ങള്‍ അത്ര ഓപ്പണായിട്ടല്ല നടക്കുന്നതെന്ന് എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. പുറം മോടി കൊണ്ട് ഗുരുവിന്റെ പേര് നല്കി, ഭൂരിപക്ഷ സമുദായത്തെയോ ഗുരുവിന്റെ ഭക്തരെയോ തൃപ്തിപ്പെടുത്തുക വഴി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആവേശം കൂട്ടാനാണ് പരിപാടിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റിയെന്ന് അദേഹം പറഞ്ഞു.
റിയാസിന്റെ അദ്ധ്യാപകനും ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ സുഹൃത്തുമായ ഒരാളെ ഇറക്കുമതി ചെയ്ത് വൈസ് ചാന്‍സലര്‍ ആക്കിയത് എന്തിനെന്നും തുഷാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഓപ്പണ്‍ സര്‍വ്വകലാശാലയിലെ കാര്യങ്ങള്‍ അത്ര ഓപ്പണല്ല.
കൊല്ലത്ത് ശ്രീനാരായണ ഗുരുദേവന്റെ നാമം മാത്രം ഉപയോഗിച്ച് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിച്ച ഓപ്പണ്‍ സര്‍വ്വകലാശാലയിലെ കാര്യങ്ങള്‍ അത്ര ഓപ്പണായിട്ടല്ല നടക്കുന്നത്.പുറം മോടി കൊണ്ട് ഗുരുവിന്റെ പേര് നല്കി, ഭൂരിപക്ഷ സമുദായത്തെയോ ഗുരുവിന്റെ ഭക്തരെയോ തൃപ്തിപ്പെടുത്തുക വഴി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള ആവേശം കൂട്ടാനാണ് പരിപാടിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.കാലം മാറി രാഷ്ട്രീയ അടിമത്വവും.ഉത്ഘാടന ചടങ്ങില്‍ ശ്രീനാരായണ ഗുരുവിന്റെ അനുയായികളായുള്ള ശിവഗിരി മoത്തിലെ ഒരു സ്വാമിയെ എങ്കിലും വിളിക്കാമായിരുന്നു.
ഉത്ഘാടന വേദിയ്ക്ക് വളരെ അടുത്താണ് ശിവഗിരി മഠം.കോവിഡ് പ്രോട്ടോക്കോള്‍ ആണ് പ്രശ്നമെങ്കില്‍ അത് ആ വേദിയിലെ രാഷ്ട്രീയക്കാര്‍ക്കും ബാധകമാണ്.സ്വാമിമാര്‍ വന്നില്ലായെങ്കില്‍,ശ്രീനാരായണ ഗുരുദേവന് സ്ഥാപിച്ച SNDP യോഗത്തിന്റെ നേതാക്കളെയോ യൂണിയന് – ശാഖാ പ്രതിനിധികളെയോ വിളിച്ചാല്‍ അയക്കുമായിരുന്നു.കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ വയനാട് തുരങ്കത്തിന്റെ ഉത്ഘാടന ചടങ്ങില്‍ താമരശ്ശേരി ബിഷപ്പിനെ വിളിച്ചതറിഞ്ഞു.
ഏറെ കൗതുകം തോന്നുന്നു.ഇവിടെ ഗുരുദേവന്റെ കൃതികള്‍ പാഠ്യവിഷയമല്ല.ഗുരു എറ്റവും കൂടുതല്‍ കൃതികളെഴുതിയ സംസ്കൃത ഭാഷ കൈകാര്യം ചെയ്യുന്നുമില്ല.UGC നിബന്ധനകള്‍ അട്ടിമറിച്ച് പുറം വാതില്‍ നിയമനങ്ങള്‍ നടത്താന്‍ ഗുരുവിന്റെ പേരില്‍ ഒരു യൂണിവേഴ്സിറ്റിയോ?
റിയാസിന്റെ അദ്ധ്യാപകനും ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീലിന്റെ സുഹൃത്തുമായ ഒരാളെ ഇറക്കുമതി ചെയ്ത് വൈസ് ചാന്‍സലര്‍ ആക്കിയത് എന്തിന്?
നമ്പര്‍ വണ്‍ കേരളത്തില്‍ മറ്റാരുമില്ലേ? ഗുരുദര്ശനമറിയുന്നവരില്ലേ? അതോ മത ന്യൂനപക്ഷ വോട്ട് പേടി ബാധിച്ചോ?
മുസ്ലിം സമുദായത്തിലെ സഹോദരങ്ങള്‍ ഒരാളും ഗുരുവിനെ ഒരു ഹിന്ദു സന്യാസിയായി കാണില്ല.അവര്‍ ഗുരുവിനെ വിശാലമായാണ് കാണുന്നത്.അതു കൊണ്ടു ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി ഒരു ഹിന്ദു സര്‍വ്വകലാശാലയല്ല.അതു കൊണ്ട് ശ്രീ നാരായണ ദര്‍ശനം അറിയുന്നവര്‍ വൈസ് ചാന്‍സലര്‍ ആയാല്‍ അവര്‍ക്ക് വിഷമം തോന്നില്ല.മത സന്തുലിതാവസ്ഥ നിലനിര്‍ത്തി എല്ലാവരെയും തൃപ്തിപ്പെടുത്താനാണ് ഈ തീരുമാനമെങ്കില്‍ ആരാണ് ജാതിയും മതവും വംശവും പറഞ്ഞ് വോട്ട് പിടിക്കാന്‍ നോക്കുന്നത്.
കാര്യങ്ങള്‍ അത്ര ഓപ്പണല്ല.
ഓപ്പണ്‍ സര്‍വ്വകലാശാലയുടേത്.
ഇനി നടക്കാന്‍ പോകുന്ന നിയമനങ്ങളും.
കെ.ടി.ജലീലിന്റെ വാശിക്കുമുന്നില്‍ കെട്ടടങ്ങേണ്ട കനലല്ല നിങ്ങള്‍.
ഇത്തരം ചെപ്പടിവിദ്യയില്‍ രാഷ്ട്രീയം പണയം വയ്ക്കുന്നവരല്ല ഗുരുപരമ്പരയിലെ അവസാന കണ്ണികളും പുതുതലമുറയിലെ വിശ്വാസികളും. പാരമ്പര്യരാഷ്ടീയ അടിമത്വം അവസാനിപ്പിച്ചു.
അവകാശ പോരാട്ടങ്ങളിലൂടെ
സാമൂഹിക നീതി ഉറപ്പാക്കാന്‍
ശ്രീനാരായണ സമൂഹം
ഉണര്‍ന്നിരിക്കുകയാണെന്ന്
ഓര്‍മ്മിപ്പിക്കുന്നു.
തുഷാര്‍ വെള്ളാപ്പള്ളി
വൈസ് പ്രസിഡന്റ്
എസ് എന്‍ ഡി പി യോഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: