അഞ്ച് ഡോക്ടര്‍മാരുണ്ടായിരുന്ന സര്‍ജറി ഒപി വിഭാഗത്തില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. സ്ഥലം മാറിപ്പോയ രണ്ട് ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമിച്ചിട്ടില്ല. ഒരു ഡോക്ടര്‍ അവധിയിലുമാണ്. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ ഇപ്പോള്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട സ്ഥിതിയാണ്.
അമ്പലപ്പുഴ: ഡോക്ടര്‍മാരുടെ അഭാവം, വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശിശു രോഗ സര്‍ജറി വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. അഞ്ച് ഡോക്ടര്‍മാരുണ്ടായിരുന്ന സര്‍ജറി ഒപി വിഭാഗത്തില്‍ നിലവില്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. സ്ഥലം മാറിപ്പോയ രണ്ട് ഡോക്ടര്‍മാര്‍ക്ക് പകരം ഡോക്ടര്‍മാരെ മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമിച്ചിട്ടില്ല. ഒരു ഡോക്ടര്‍ അവധിയിലുമാണ്. മറ്റ് രണ്ട് ഡോക്ടര്‍മാര്‍ ഇപ്പോള്‍ 24 മണിക്കൂറും ജോലി ചെയ്യേണ്ട സ്ഥിതിയാണ്.
ഒപിയിലെ അമിത ജോലി ഭാരത്തിന് ശേഷം ഈ ഡോക്ടര്‍മാര്‍ വീണ്ടും തീയേറ്റര്‍ ജോലിയും ചെയ്യേണ്ട സ്ഥിതിയാണ്. ഇവരെ സഹായിക്കാന്‍ റസിഡന്റ് ഡോക്ടര്‍മാര്‍, പിജി, ഹൗസ് സര്‍ജന്റ്‌സ് എന്നിവരുടെ സേവനവും ലഭ്യമാക്കിയിട്ടില്ല. ഇതോടെ തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ ഒപി വൈകിട്ട് മൂന്നിന് ശേഷം നിര്‍ത്തിവെച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ മറ്റൊരു ആശുപത്രിയിലും ശിശുരോഗ സര്‍ജറി വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. അതു കൊണ്ടു തന്നെ പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധി പേരാണ് എല്ലാ ദിവസവും ഇവിടെ ചികിത്സ തേടിയെത്തുന്നത്.
എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം മെഡിക്കല്‍ കോളേജാശുപത്രിയില്‍ കുട്ടികളുടെ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. പകരം ഡോക്ടര്‍മാരെ നിയമിക്കണമെന്നു കാട്ടി ആശുപത്രി അധികൃതര്‍ പല തവണ സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇതിനെതിരെ മുഖം തിരിച്ചു നില്‍ക്കുകയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പും.
അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം നല്‍കാന്‍ മഹാരാഷ്ട്ര ഷിന്‍ഡെ സര്‍ക്കാര്‍ തീരുമാനം; പ്രയോജനം ലഭിക്കുക ഒരുകോടിയോളം പേര്‍ക്ക്
ഓരോ തീരുമാനവും പ്രവര്‍ത്തനവും ജനജീവിതം മെച്ചപ്പെടുത്താനുള്ള ആഗ്രഹത്താല്‍ നയിക്കപ്പെടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന
നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ
പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു