ചേര്‍ത്തല: പിന്നാക്ക സംഘടനകളുടെ ഒരു ദശാബ്ദത്തോളം കാലമായുള്ള പോരാട്ടങ്ങള്‍ക്കൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ മെഡിക്കല്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലെ കേന്ദ്ര സര്‍ക്കാര്‍ ക്വാട്ടയില്‍ 27 ശതമാനം ഒബിസി സംവരണം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ എസ്എന്‍ഡിപി യോഗം സ്വാഗതം ചെയ്യുന്നതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
ഇഡബ്ലിയുഎസ് സംവരണം സംബന്ധിച്ച കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവകാശപ്പെട്ട ഈ സംവരണം ലഭിക്കാന്‍ മെഡിക്കല്‍ രംഗത്തടക്കം മുന്നാക്ക സംവരണം നിലവില്‍ വന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും കാത്തിരിക്കേണ്ടി വന്നുയെന്നത് വസ്തുതയാണ്. ഈ തീരുമാനത്തിന് പ്രേരകമാകും വിധം വിധി പുറപ്പെടുവിപ്പിച്ച ചെന്നൈ ഹൈക്കോടതിയും അഭിനന്ദനമര്‍ഹിക്കുന്നു. എല്ലാ തുറകളിലും സാമൂഹ്യനീതി ഉറപ്പു വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. അടുത്ത സെന്‍സസില്‍ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തണം. പിന്നാക്ക വിഭാഗങ്ങളുടെ സംവരണ തോത് ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: