കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് നടനും, നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു കൊടുത്തു എന്ന സംശയിക്കുന്ന നടന് സൈജുക്കുറുപ്പ ് ഉള്‍പ്പെടെ നാല് പേരെ പോലീസ് ചോദ്യം ചെയ്തു.ശനിയാഴ്ച്ച ഒരു മണിക്കൂറോളം ചോദ്യം ചെയ്യല്‍ ഉണ്ടായി.മറ്റ് മൂന്ന് പേരുടെ പേരുവിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
കൊടുങ്ങലൂരിലെ സിനിമ ലോക്കേഷനില്‍ വിജയ് ബാബുവിന്റെ അടുത്ത ബന്ധു എത്തിച്ചു കൊടുത്ത ക്രെഡിറ്റ് കാര്‍ഡ് സൈജുക്കുറുപ്പ് നെടുമ്പാശ്ശേരി വഴി ദുബായില്‍ എത്തിച്ചുകൊടുത്തു.വിജയ് ബാബു കേസില്‍ ഒളിവിലാണെന്ന് അറിഞ്ഞാണോ ഇത് ചെയ്തതെന്ന് പരിശോധിക്കുന്നുണ്ട്, ആണെങ്കില്‍ സൈജുവിനെയും കൂട്ടാളികളെയും പ്രതി ചേര്‍ക്കും.
കൂടാതെ വിജയ് ബാബു ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു നടത്തിയ ഇടപാടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.വിജയ് ബാബുവിന്റെ പിടിച്ചെടുത്ത രണ്ട് ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സെന്ററിലേക്ക് ശാസ്ത്രീയപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.സൈജുക്കുറുപ്പുമായി വിജയ്ബാബു നടത്തിയ ചാറ്റ്ുകള് ഫോണ്‍വിളികള്‍,നടിയുമായുളള വാട്സ്ആപ്പ് ചാറ്റുകള്‍ എന്നിവ പരിശോധിക്കും.
സാക്ഷിമൊഴികള്‍ പൂര്‍ത്തിയായതിന് ശേഷം വിജയ് ബാബുവിനെ വീണ്ടും ചോദ്യം ചെയ്യും.കേസില്‍ 30 ഓളം പേരെ ചോദ്യം ചെയ്തത് കഴിഞ്ഞു. വിജയ് ബാബു നടിയുമായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയതിന് സാക്ഷിയായ ഗായകന്റെയും, ഭാര്യയുടെയും മൊഴിയെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: