×
login
സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന കേസ്: ഹാജരാകണമെന്ന കര്‍ണാടക പോലീസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ല, നിയമപരമായി നേരിടുമെന്ന് വിജേഷ് പിള്ള

നിലവില്‍ പ്രാഥമികാന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും കേസ് മുന്നോട്ട് പോകുക.

കൊച്ചി : സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കര്‍ണാടക പോലീസിന്റെ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് വിജേഷ് പിള്ള. മുഖ്യമന്ത്രി പിണറായിക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കണം, കേരളം വിടണമെന്നും വിജേഷ് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആര്‍കെപുര പോലീസാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വിജേഷിന്റെ ഈ പ്രതികരണം.  

സ്വപ്നയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് കേസ് നിയമപരമായി നേരിടുമെന്നും പ്രതി വിജേഷ് പിള്ള അറിയിച്ചു. കര്‍ണാടക പോലീനിസിന്റെ നോട്ടീസ് ലഭിച്ചിട്ടില്ല. കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.  


നിലവില്‍ പ്രാഥമികാന്വേഷണം മാത്രമാണ് കേസില്‍ നടന്നിട്ടുള്ളത്. ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും കേസ് മുന്നോട്ട് പോകുക. എന്നാല്‍ തന്നെ വിജേഷ് മാത്രമാണ് കാണാനെത്തിയത് എന്നാണ് സ്വപ്‌ന പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടെന്നാണ് പോലീസിനോട് ഹോട്ടലുകാര്‍ അറിയിച്ചത്.  

 

 

    comment

    LATEST NEWS


    ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


    പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


    തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


    വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


    ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


    ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.