×
login
വിഎസ് സുനില്‍കുമാറി‍നെ വെട്ടി സിപിഐ ഗ്രൂപ്പ് യുദ്ധം‍; സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പദവിയോ എക്സിക്യൂട്ടീവ് അംഗത്വമോ നല്‍കിയില്ല

സിപിഐയിലെ ഗ്രൂപ്പ് യുദ്ധത്തില്‍ വീണു തകര്‍ന്ന് വി.എസ്. സുനില്‍കുമാറും. സിപിഐ ചൊവ്വാഴ്ച പുറത്തുവിട്ട അസിസ്റ്റന്‍റ് സെക്രട്ടറിമാരുടെ പേരുകളില്‍ വി.എസ്. സുനില്‍കുമാര്‍ ഇല്ല. സംസ്ഥാന എക്സിക്യൂട്ടീവിലും സുനില്‍കുമാര്‍ ഇല്ല.

തിരുവനന്തപുരം: സിപിഐയിലെ ഗ്രൂപ്പ് യുദ്ധത്തില്‍ വീണു തകര്‍ന്ന് വി.എസ്. സുനില്‍കുമാറും. സിപിഐ ചൊവ്വാഴ്ച പുറത്തുവിട്ട അസിസ്റ്റന്‍റ് സെക്രട്ടറിമാരുടെ പേരുകളില്‍ വി.എസ്. സുനില്‍കുമാര്‍ ഇല്ല. സംസ്ഥാന എക്സിക്യൂട്ടീവിലും സുനില്‍കുമാര്‍ ഇല്ല.  

പകരം മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ. ചന്ദ്രശേഖരനേയും ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.പി. സുനീറിനെയും തെരഞ്ഞെടുത്തു.  

പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവില്‍ ആറ് പേര്‍ പുതുമുഖങ്ങളാണ്. ആര്‍. രാജേന്ദ്രന്‍, ജി.ആര്‍.അനില്‍, കെ.കെ. അഷ്റഫ്, കമല സദാനന്ദന്‍, സി.കെ. ശശിധരന്‍, ടി.വി. ബാലന്‍ എന്നിവരാണ് ഈ പുതുമുഖങ്ങള്‍. എക്സിക്യൂട്ടീവില്‍ ഇപ്പോള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള സി.എന്‍. ജയദേവന്‍ തുരുന്നതിനാലാണ് സുനില്‍കുമാറിനെ ഒഴിവാക്കിയതെന്ന് പറയുന്നു. നേരത്തെ ദേശീയ കൗണ്‍സില്‍ അംഗമാകാനും സുനിലിന് സാധ്യത ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം തഴയുകയായിരുന്നു.  


എക്സിക്യൂട്ടീവിലെ പുതുതായി ഉള്‍പ്പെടുത്തിയ ആറ് പുതുമുഖങ്ങളില്‍ അഞ്ച് പേരും കാനം രാജേന്ദ്രന്‍ പക്ഷക്കാരാണ്. കൊല്ലത്ത് കാനത്തിന്‍റെ കൈകള്‍ ബലപ്പെടുത്തിയ നേതാവായ രാജേന്ദ്രനെ എക്സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയത് കാനം പക്ഷത്തെ കൂടുതല്‍ ശക്തമാക്കി.  

 

 

    comment

    LATEST NEWS


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം


    പ്രതിരോധമേഘലയ്ക്ക് കരുത്തുപകരും; കരസേനയ്ക്കു വേണ്ടി 9100 കോടിരൂപയുടെ കരാറില്‍ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചത്തില്‍ സംതൃപ്തി രേഖപ്പെടുത്തി പ്രധാനമന്ത്രി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.