ഇയാള്‍ ഏറെക്കാലവും കേരളത്തിനു പുറത്താണ് പ്രവര്‍ത്തിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലുള്ള സിദ്ദിഖ് കാപ്പനുമായി അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയാണ്.
തിരുവല്ല: ദേശവിരുദ്ധ സംഘടനകളുമായി ബന്ധം പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്തതിനു പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്രാശയങ്ങളോടു യോജിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി. കേരളത്തില്‍ നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താല്‍, സിഎഎ പ്രക്ഷോഭം, ലക്ഷദ്വീപ് വിഷയങ്ങള്‍ എന്നിവയിലടക്കം ഈ ഗ്രൂപ്പുകളില്‍ വലിയ ചര്‍ച്ചകളുണ്ടായെന്നും ഇതിലെ ചര്‍ച്ചകള്‍ക്കനുസരിച്ച് വാര്‍ത്തകള്‍ മെനഞ്ഞെന്നും എന്‍ഐഎ കണ്ടെത്തി. ലക്ഷദ്വീപ് വിഷയത്തില്‍ വലിയ രീതിയില്‍ പ്രതികരിച്ച മാധ്യമപ്രവര്‍ത്തകയും എന്‍ഐഎ ചോദ്യം ചെയ്തവരിലുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേരെ ഭീകരവാദത്തിലേക്കു റിക്രൂട്ട് ചെയ്തിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഈ റിക്രൂട്ടിങ്ങിനു നിരവധി സ്ലീപ്പര്‍ സെല്ലുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സെല്ലുകളുടെ ഭാഗമായി പ്രവര്‍ത്തിച്ച ആറു മാധ്യമപ്രവര്‍ത്തകരെയാണ് എന്‍ഐഎ ചോദ്യം ചെയ്തത്.
ഇതില്‍ കേരളത്തിലെ ഒരു പ്രമുഖ ദൃശ്യമാധ്യമപ്രവര്‍ത്തകനുമുണ്ട്. ഇയാള്‍ ഏറെക്കാലവും കേരളത്തിനു പുറത്താണ് പ്രവര്‍ത്തിച്ചത്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലുള്ള സിദ്ദിഖ് കാപ്പനുമായി അടുത്തു പ്രവര്‍ത്തിച്ച വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഏറെ നാളായി ഇയാള്‍ കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനു തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ദേശവിരുദ്ധ പ്രവര്‍ത്തനത്തിനു കൂച്ചുവിലങ്ങിടാനുള്ള നീക്കം എന്‍ഐഎ ആരംഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ നിരീക്ഷണത്തിലുള്ള കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നാണ് സൂചന.
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം
അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്
വിവിധ രംഗങ്ങളിലെ ക്രിസ്ത്യന്‍ സംഭാവനകള്‍ പരാമര്‍ശിച്ച് അമിത് ഷാ; അമിത് ഷായുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു