17 നോവലുകളും നൂറിലേറെ ചെറുകഥകളും സാറാ തോമസ് സാഹിത്യ ലോകത്തിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ നാര്‍മടിപ്പുടവ എന്ന നോവലാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായ
തിരുവനന്തപുരം : പ്രമുഖ എഴുത്തുകാരി സാറാ തോമസ്(88) അന്തരിച്ചു. തിരുവനന്തപുരം നന്താവനത്തെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ നിരവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പാറ്റൂര്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
17 നോവലുകളും നൂറിലേറെ ചെറുകഥകളും സാറാ തോമസ് സാഹിത്യ ലോകത്തിനായി നല്‍കിയിട്ടുണ്ട്. ഇതില്‍ നാര്‍മടിപ്പുടവ എന്ന നോവലാണ് അവരുടെ ഏറ്റവും ശ്രദ്ധേയമായത്. ജീവിതം എന്ന നദി എന്നതാണ് സാറാ തോമസിന്റെ ആദ്യ നോവല്‍. ഭര്‍ത്താവ് ഡോ. തോമസ് സക്കറിയുടെ അടുത്ത് ചികിത്സയ്ക്കായി എത്തുന്ന രോഗികളുടെ ജീവിതങ്ങളില്‍ നിന്നാണ് അവരുടെ കഥാപാത്രങ്ങളും അതില്‍ ഉടലെടുത്തത്. ശേഷം ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി ഒട്ടനവധി രചനകള്‍ അവരുടേതായി ഉണ്ടായി.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയിലെ ഡോ.ശോഭയെ മര്‍ദ്ദിച്ച വസീറിനെ കസ്റ്റഡിയിലെടുത്തു
ഹലാല്‍ ഇറച്ചി വേണം; കിട്ടില്ലെന്നായപ്പോള്‍ സിപിഎം പ്രവര്‍ത്തകന്റെ കടയില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം; വട്ടവടയില്‍ ഭീതിപടര്‍ത്തി വിനോദ സഞ്ചാരികള്‍
അഗ്നിപഥ് പിന്‍വലിക്കണമെന്ന് റഹീം; രാജ്നാഥ് സിംഗിന് കത്തയച്ചു; രാജ്യവ്യാപകമായി ഡിവൈഎഫ്ഐ സമരം നടത്തുമെന്നും അഖിലേന്ത്യാ അധ്യക്ഷന്‍
എന്നെ ആക്രമിച്ചാല്‍ ഉത്തരവാദിത്വം കൗണ്‍സില്‍ ഫോര്‍ ഫത്വ ആന്‍ഡ് റിസര്‍ച്ച് എന്ന സംഘടനയ്ക്ക്; വിവാഹത്തിനു പിന്നാലെ പരസ്യ പ്രഖ്യാപനവുമായി ഷുക്കൂര്‍
മൗദൂതി മാധ്യമപ്രവര്‍ത്തകരുടെ അഭയകേന്ദ്രം; ചാനലില്‍ അധിക പരിഗണനയും സ്ഥാനങ്ങളും; നയംമാറ്റത്തില്‍ മാതൃഭൂമിയില്‍ ആഭ്യന്തര കലാപം; രാജിവെച്ച് നിരവധി പേര്
രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു; ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള മീഡിയാവണ്ണിനെതിരെ വീണ്ടും നടപടി; സംപ്രേഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു