×
login
കൊട്ടാരക്കര‍യില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; മൂന്നുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൂന്നുദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ബഥനി കോണ്‍വെന്റിന്റെ കുരിശടിയ്ക്ക് മുന്നില്‍ ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു കണ്ടെത്തിയത്.

കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയവരയാണ് ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ ആദ്യം കാണുന്നത്. പിന്നാലെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 8.15ന് മുഖംമൂടി ധരിച്ചയാളാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.  

തെരുവ്നായ ശല്യം രൂക്ഷമായ പ്രദേശമാണിത്. രാത്രി മുഴുവൻ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കിടന്നിട്ടും കുഞ്ഞിന് അപകടമൊന്നും സംഭവിക്കാതിരുന്നത് ആശ്വാസമാണെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    comment

    LATEST NEWS


    താര തിളക്കമാര്‍ന്ന ആഘോഷ രാവില്‍ ഉലക നായകന്‍ പ്രകാശനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ ട്രന്‍ഡിങ്ങിലേക്ക്


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.