കൊല്ലം: അടിക്കടിയുള്ള വളം വില വര്‍ധയില്‍ പൊറുതി മുട്ടി കര്‍ഷകര്‍. കര്‍ഷിക വിളകള്‍ക്കു അടിക്കടി വിലയിടിയുമ്പോഴാണ് വളങ്ങളുടെ വിലക്കയറ്റം. രണ്ട് മാസം മുമ്പ് യൂറിയ ഒഴികെ എല്ലാ വളങ്ങള്‍ക്കും വില കൂടിയിരുന്നു. സര്‍ക്കാര്‍ വിളകള്‍ക്ക് റാബി, ഖാരിഫ് സീസണ് എന്ന കണക്കിന് രണ്ടായിട്ടാണ് സബ്സിഡി അനുവദിക്കുന്നത്. ഇതില്‍ മാറ്റം വന്നതും സബ്സിഡി കിട്ടാന്‍ വൈകിയതുമാണ് ആദ്യം വില വര്‍ധിക്കാന്‍ കാരണമായത്. ഇപ്പോള്‍ വീണ്ടും വില കൂടാന്‍ കാരണമായത് അസംസ്കൃത വസ്തുക്കളുടെയും വില വര്‍ധനവാണ്.
യൂറിയയ്ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണമുള്ളത്. ഇതിന്റെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് അധികാരമില്ല. ബാക്കി വളങ്ങളുടെ വില നിശ്ചയിക്കുന്നത് രാസവള കമ്പനികളാണ് അതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം എന്നു മാത്രം. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വളത്തിന്റെ സബ്സിഡി വ്യത്യസ്തമാണ്.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില 35 ശതമാനം വരെ കുറഞ്ഞപ്പോഴാണ് വളങ്ങള്‍ക്കും ഇത്രയും വില വര്‍ധിച്ചിരിക്കുന്നത്. കാര്‍ഷിക വിളകളായ മരച്ചീനിക്ക് 2020-ല്‍ 20 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ ആറ് മുതല്‍ എട്ടു രൂപ വരെയായി. ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 50 രൂപയായിരുന്നത് 20 രൂപയായി കുറഞ്ഞു. പൈനാപ്പിളിന് 30 രൂപ ഉണ്ടായിരുന്നത് 10 രൂപ വരെയെത്തി. ഇത്തരത്തില്‍ വിളകള്‍ക്ക് വില കുറയുമ്പോള്‍ വളത്തിന്റെ വില കുത്തനെ ഉയരുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
മീനു ജോബി
പ്രതികരിക്കാൻ ഇവിടെ എഴുതുക: