കൊല്ലം: ചവറ കെഎംഎംഎല്‍-ന്റെ പ്രവര്‍ത്തനം മൂലം ചിറ്റൂര്‍, പരിസര പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള മലിനീകരണത്തിന് പ്രതിവിധിയായി ഭൂമി ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്താന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരള സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി അശ്വനികുമാര്‍ ചൗബേ. ലോകസഭയില്‍ ശൂന്യവേളയില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി ഉന്നയിച്ച വിഷയത്തിന് രേഖാമൂലം നലകിയ മറുപടിയിലാണ് വിവരം നല്‍കിയത്.
1980-1990 കാലഘട്ടങ്ങളില്‍ കെഎംഎംഎല്‍ ഐയണ്‍ ഓക്സൈഡ് കുളങ്ങളില്‍ നിന്നും ഉണ്ടായ ലീക്കിനെ തുടര്‍ന്ന് ആസിഡ് ചിറ്റൂരും സമീപ പ്രദേശങ്ങളിലും ഭൂമിക്കും ജലത്തിനും മലിനീകരണം ഉണ്ടാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. മലിനീകരണം തടയുന്ന തരത്തിലുള്ള കുളങ്ങള്‍ തുടര്‍ന്ന് നിര്‍മിച്ചിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യുണലിന്റെ ഉത്തരവനുസരിച്ച് മലിനീകരണ നിയന്ത്രണത്തിനായി കമ്പനി കേരള മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിച്ചിട്ടുണ്ട്.
മലിനീകരണത്തിന് പ്രതിവിധിയായി മാതൃകയെന്നാണം ഒരു പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാതൃകാ പദ്ധതിയുടെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ വ്യാപിപ്പിക്കും. പദ്ധതി നിര്‍വഹണം നിരീക്ഷക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലിനീകരണ നിയന്ത്രണ പ്രതിവിധി കള്‍ നടപ്പാക്കാനുളള തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി എന്‍.കെ. പ്രേമചന്ദ്രന് എംപിയെ അറിയിച്ചു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശം പരിഗണിച്ച് ചിറ്റുരും സമീപ പ്രദേശത്തേയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിരപ്പെടുത്തണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: