ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്മയും സ്വന്തം കഴിവില്ലായ്മയ്ക്ക് എല്ലായ്പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്.
കൊല്ലം: കോണ്‍ഗ്രസ് ശക്തമായിട്ടും ജില്ലയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാത്തതിന്റെ യാഥാര്‍ഥ്യം സംബന്ധിച്ച ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍ മുന്നണിയില്‍ അസ്വസ്ഥത പടര്‍ത്തുന്നു. ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്മയും സ്വന്തം കഴിവില്ലായ്മയ്ക്ക് എല്ലായ്പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്. വിവിധ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ സ്വീകരണയോഗമായിരുന്നു വേദി.
ഘടകകക്ഷികളില്‍ പലതിലും ആളില്ലെന്നും പല കക്ഷികളും പ്രത്യേക പോക്കറ്റുകളില്‍ മാത്രമായി ചുരുങ്ങിയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രസ്താവന ഘടകകക്ഷി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ പുനലൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പാഠം പഠിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.
ഘടകകക്ഷികള്‍ എട്ടെണ്ണമുണ്ടെന്നും എന്നാല്‍ ആവശ്യത്തിന് പോലും ആളില്ലാത്തവയാണ് ഇവയെന്നും കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ തുറന്നടിച്ചു. കണക്കെടുത്താല്‍ മുസ്ലിം ലീഗും കേരളകോണ്‍ഗ്രസും ആര്‍എസ്പിയും അടക്കം എല്ലാ കക്ഷികളും ചില പോക്കറ്റുകളില്‍ മാത്രമെയുള്ളൂ. വ്യാപകമായി ജില്ലയില്‍ അണികളെ സൃഷ്ടിക്കാന്‍ ഇവര്‍ക്കാകുന്നില്ല. നൂറുപേരെ തികച്ചെടുക്കാന്‍ ഇല്ലാത്തവര്‍ പോലും ഘടകകക്ഷികളായുണ്ട്. ഇങ്ങനെ മുന്നോട്ടുപോയാല്‍ എല്‍ഡിഎഫിനെ നേരിടാന്‍ യുഡിഎഫിന് എങ്ങനെയാണ് സാധിക്കുകയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ചെറുപാര്‍ട്ടികളെ പോലും കൂടെ നിര്‍ത്തുകയാണ് സിപിഎം ചെയ്യുന്നത്. ഒരു എംഎല്‍എയുള്ള പാര്‍ട്ടിക്ക് പോലും മന്ത്രിയെ നല്കുന്നു. ഘടകകക്ഷികള്‍ക്കെല്ലാം പ്രധാന വകുപ്പ് നല്‍കുന്നതും ആദ്യമാണ്. ഇതിലൂടെ തുടര്‍ച്ചയായി ഭരണം കൈപ്പിടിയിലാക്കാനാണ് സിപിഎം ശ്രമമെന്നും രാജേന്ദ്രപ്രസാദ് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഈ പ്രസ്താവനയില്‍ പുനലൂര്‍ മണ്ഡലത്തിലെ ഘടകകക്ഷി നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. കേരള കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ആര്‍എസ്പി എന്നിവയുടെ ജില്ലാനേതാക്കള്‍ ശക്തമായ വിയോജിപ്പും പ്രതിഷേധവും മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് നേരെ പ്രത്യാക്രമണവും ഇവരില്‍ നിന്നുണ്ടായി.
ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരിശോധിക്കണമെന്നും സ്വന്തം കണ്ണില്‍ കോലിരിക്കുമ്പോഴാണ് അന്യരുടെ കണ്ണിലെ കരടിനെ വിമര്‍ശിക്കുന്നതെന്നും ഇത് തികഞ്ഞ ബുദ്ധിശൂന്യതയാണെന്നും പുനലൂരിലെ ഘടകകക്ഷി നേതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നു. ഡിസിസി പ്രസിഡന്റ് എത്രയും വേഗം പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ യുഡിഎഫില്‍ കൂടുതല്‍ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.
മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ
നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍
സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി
എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി
ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു
അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മുടി വെട്ടിയില്ല; പത്താംക്ലാസ് വിദ്യാര്‍ഥികളെ കുട്ടികളെ സ്കൂളിനു പുറത്താക്കി പ്രധാന അധ്യാപിക, രക്ഷിതാക്കളടക്കം പ്രതിഷേധവുമായെത്തി
അപൂര്‍വ്വമായ ചിത്രശലഭത്തെ കൊല്ലത്തെ നടയ്ക്കലില്‍ കണ്ടെത്തി; നാഗശലഭത്തെ കാണാന്‍ എത്തിയത് നിരവധി പേര്
ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിൻ്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി
പോലീസിനെ ആക്രമിച്ചിട്ടും സഖാക്കള്‍ക്കെതിരെ കേസില്ല, ഒത്തുതീർപ്പിനുള്ള നീക്കവുമായി മുതിന്ന പോലീസ് ഉദ്യോഗസ്ഥർ, പ്രതിഷേധവുമായി ബിജെപി
പദ്ധതികള്‍ പാതിവഴിയില്‍; നാഥനില്ലാതെ കൊല്ലം മണ്ഡലം; തലതിരിഞ്ഞ വികസനവുമായി എംഎല്‍എ മുകേഷ് സമ്പൂര്‍ണ്ണ പരാജയം
സമൂഹത്തോട് സഹോദര ഭാവം വളര്‍ത്തണം: കുമ്മനം രാജശേഖരന്