×
login
കൊല്ലം മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന കടമ്പ കടക്കാന്‍ സ്ഥലംമാറിയെത്തിയത് 70 പേര്‍

മുന്നൂറ് കിടക്കകളുള്ള മെഡിക്കല്‍ കോളേജില്‍ അതിനാവശ്യമായ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, പാര്‍ട്ട്ടൈം, ഫുള്‍ടൈം, സ്വീപ്പര്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ ദൗര്‍ലഭ്യം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യയുടെ പരിശോധനകൂടി വരുന്നത്.

കൊല്ലം: കൊല്ലം മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന കടമ്പ കടക്കാന്‍ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും എഴുപതോളം പേരെ കൂട്ട സ്ഥലംമാറ്റത്തോടെ എത്തിച്ചിട്ടും ആശങ്ക മാറാതെ അധികൃതര്‍.

മുന്നൂറ് കിടക്കകളുള്ള മെഡിക്കല്‍ കോളേജില്‍ അതിനാവശ്യമായ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യന്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, പാര്‍ട്ട്ടൈം, ഫുള്‍ടൈം, സ്വീപ്പര്‍മാര്‍ മറ്റ് അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ ദൗര്‍ലഭ്യം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുന്ന അവസ്ഥയിലാണ് മെഡിക്കല്‍ കൗണ്‍സില് ഓഫ് ഇന്ത്യയുടെ പരിശോധനകൂടി വരുന്നത്.


ആദ്യബാച്ച് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങുന്നതിനോട് അനുബന്ധിച്ചുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന ഏത് വിധേനയും പൂര്‍ത്തിയാക്കി കിട്ടാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനായി വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നും ഡോക്ടര്‍മാര്‍, സ്റ്റാഫ് നേഴ്സ് തുടങ്ങിയ തസ്തികകളിലേക്കാണ് സ്ഥലംമാറ്റം വഴിയും, വര്‍ക്ക് അറേഞ്ച്‌മെന്റ് വഴിയും കഴിഞ്ഞ  ദിവസങ്ങളില്‍ നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം, ആലപ്പുഴ, കോന്നി, കാസര്‍കോഡ്, തുടങ്ങിയ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഭൂരിഭാഗം ഡോക്ടര്‍മാരും, സ്റ്റാഫ് നഴ്സും വന്നിട്ടുള്ളത്. ഇനിയും നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. പരിശോധകസംഘം എത്തുന്നതിന് മുമ്പായി ഒഴിവുകള്‍ നികത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

കോടികള്‍ ചെലവഴിച്ച് കെട്ടിട സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനം പൂര്‍ണ്ണമാക്കാനുള്ള സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ന്യൂറോ സര്‍ജറി, ന്യൂറോളജി, യൂറോളജി, തുടങ്ങിയ വിഭാഗങ്ങള്‍ ഒന്നും തന്നെ ആരംഭിച്ചിട്ടില്ലാത്തത് മുന്‍ വര്‍ഷങ്ങളിലെപ്പോലെ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയില്‍ പോരായ്മയായി ചൂണ്ടിക്കാണിച്ചേക്കും. കൊല്ലം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളാണ് ആഗസ്റ്റ് മാസത്തോടെ പുറത്തിറങ്ങുന്നത്. അവസാന വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഇനി പ്രാക്ടിക്കല്‍ പരീക്ഷ മാത്രമാണുള്ളത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഓരോ വര്‍ഷവും അഫിലിയേഷന്‍ പുതുക്കാനായുള്ള പരിശോധനയില്‍ കണ്ടെത്തുന്ന ന്യൂനതകള്‍ ഉടന്‍ പരിഹരിക്കാമെന്ന സത്യവാങ്മൂലം നല്‍കുന്നതല്ലാതെ അധികൃതര്‍ യാതൊരു പരിഹാര നടപടികളും സ്വീകരിക്കാറില്ല. ഈ വര്‍ഷവും ഇത് തുടര്‍ന്നാല്‍ വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാകും. ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ പ്രവര്‍ത്തന വൈകല്യവും, കമ്മിറ്റിയില്‍ പരിചയ സമ്പന്നരുടെ അഭാവവും, മെഡിക്കല്‍ കോളേജിന്റ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥരുടെ കഴിവുകേടും കൊല്ലം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായാണ് ഉയരുന്ന ആക്ഷേപം.

    comment

    LATEST NEWS


    കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍


    അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് തുടരെ തുടരെ അപകടങ്ങള്‍; വേദിയില്‍ കമഴ്ന്നടിച്ചു വീണു; പിന്നാലെ ഹെലികോപ്റ്റര്‍ വാതിലില്‍ തലയിടിച്ചു (വീഡിയോ)


    പിണറായിക്കു വേണ്ടിയുള്ള പണപ്പിരിവിനെ ന്യായീകരിച്ച് എ.കെ.ബാലന്‍; ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോണ്‍സര്‍ഷിപ്പും പറ്റില്ല എന്നത് എന്ത് ന്യായം


    ഓച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം, ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചു; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് റിപ്പോര്‍ട്ട്


    മുഖ്യമന്ത്രി പങ്കെടുക്കുന്ന ലോക കേരള സമ്മേളനത്തിന് ഭാരിച്ച ചെലവുണ്ട്; പരിപാടിക്ക് ശേഷം പണത്തിന്റെ വരവ് ചെലവുകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തും


    നദികളിലെ ആഴംകൂട്ടല്‍ പദ്ധതി കടലാസില്‍ ഒതുങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.