കരുനാഗപ്പള്ളി: തീരദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ദുരിത ജീവിതത്തിന് ശാശ്വത പരിഹാരമായി കുഴല്‍ കിണര്‍ സ്ഥാപിക്കാന്‍ നടപടികളായി.
തീരദേശത്തെ കിണറുകളിലും കുഴല്‍ക്കിണറുകളിലും ഉപ്പും ഓരും കലര്‍ന്ന മലിനജലമാണ് നിലവില്‍ ലഭിക്കുന്നത്. കുടിക്കാനും പാചകം ചെയ്യാനും ടാങ്കറുകളില്‍ എത്തിക്കുന്ന ജലത്തെയാണ് ഇവിടത്തുകാര്‍ ആശ്രയിച്ചു വരുന്നത്. ഇത് പലപ്പോഴും ആവശ്യങ്ങള്‍ക്ക് തികയാറുമില്ല. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് മാറിമാറി ഭരിക്കുന്നവരോടും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളോടും ആവശ്യപ്പെട്ടിട്ടും ശാശ്വതപരിഹാരം കണ്ടില്ല.
ബിജെപിയുടെ നേതൃത്വത്തില്‍ മാത്രം നിരവധി സമരങ്ങളാണ് നാട്ടുകാര്‍ നടത്തിയിട്ടുള്ളത്. തുടര്‍ന്ന് ബിജെപി നേതൃത്വത്തിന്റേയും, കൗണ്‍സിലര്‍ നിഷ പ്രതീപിന്റെയും ശ്രമഫലമായി ഐആര്‍ഇ മാനേജുമെന്റുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുകയും കുഴല്‍കിണര്‍ സ്ഥാപിക്കാന്‍ അനുവാദം ഉണ്ടാകുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഐആര്‍ഇയുടെ ആറ്റോമിക്ക് എനര്‍ജി വിഭാഗം ഡയറക്ടറായ കേണല്‍ ബി.ബി. പാണ്ഡ്യന് സ്ഥലത്ത് പരിശോധന നടത്തുകയും കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, കരുനാഗപ്പള്ളി നഗരസഭാ ചെയര്മാന് കോട്ടയില്‍ രാജു, ഡോ. ബിജു, ബിജെപി കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് കെ.ആര്. രാജേഷ്, ട്രഷറര്‍ രഞ്ജിത്ത്, ഏരിയ പ്രസിഡന്റ് സജീവന്, ജയചന്ദ്രന്, മഹിളാമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ധന്യ അനില്‍, അങ്കിത, കൗണ്‍സിലര്‍മാരായ നിഷാ പ്രദീപ്, സതീഷ് തേവനം, ശ്രീഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: