കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കോട്ടയം നഗരത്തിലും ജില്ലയിലെ മറ്റു പ്രധാന കേന്ദ്രങ്ങളിലും തിരക്ക് ഒഴിയുന്നു. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുന്നത്. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വ്വീസ് മാത്രമാണുള്ളത്.
കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നുണ്ടെങ്കിലും സ്വകാര്യബസ്സുകള്‍ അപൂര്‍വ്വമായി മാത്രമെ സര്‍വ്വീസ് നടത്തുന്നുള്ളൂ. ആശുപത്രി, റെയില്വേസ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ പോലീസ് കടത്തിവിടു ന്നുണ്ട്. വിവാഹം, മരണം എന്നീ ആവശ്യങ്ങള്‍ക്കായി പോകുന്ന വാഹനങ്ങള്‍ക്കും തടസ്സമില്ല. എന്നാല്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി റോഡിലിറങ്ങുന്ന വാഹനങ്ങള്‍ പോലീസ് തിരിച്ച് അയക്കുകയാണ്.
കവലകളിലും തിരക്കുള്ള പാതകളിലും കൃത്യമായ ഇടവേളകളില്‍ പോലീസ് സാന്നിധ്യമുള്ളതുകൊണ്ട് തന്നെ പലരും കാര്യമില്ലാതെ പുറത്തിറങ്ങുന്നില്ല. നിയന്ത്രണങ്ങള്‍ ശക്തമാക്കിയതിനെത്തുടര്‍ന്ന് കോട്ടയത്ത് പോലീസ് പരിശോധന കടുപ്പിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് ഡി. ശില്പയുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. വിവിധ ഭാഗങ്ങളില്‍ പോലീസ് പിക്കറ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: