ദിനം പ്രതി നാലും അഞ്ചും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന പുകയും മണവുമേറ്റാണ് ആ പാവങ്ങള്‍ അവിടെ ജീവിക്കുന്നത്
കോട്ടയം: പുകയിലൂടെ കൊറോണ പകരില്ല! ശരിയാണ്. പക്ഷേ, മുട്ടമ്പലം ശ്മശാനത്തിനു മുന്നില്‍ കുത്തിയിരുന്ന ആ പാവങ്ങള്‍ക്ക് അതു അറിയില്ല അതുകൊണ്ടാണ് ആ പാവങ്ങള്‍ തല്ലി നിലവിളിച്ച് ആ വഴിയില്‍ വന്ന് കുത്തിയിരുന്നത്. അതുകൊണ്ടാണ് പച്ചപ്പരിഷ്ക്കാരികളായ നിങ്ങള്ക്ക്പൊങ്കാലയിട്ടു പുച്ഛിക്കാന്‍ അവസരം കിട്ടിയതും!
അവര്‍ക്ക് അങ്ങനെ ഇരിക്കേണ്ടി വന്നത് ഗതികേട് കൊണ്ടാണ്
തൊട്ടടുത്ത ദീപ്തി നഗറിലെയോ ഇന്ദിരാനഗര്‍ കോളനിയിലെയോ കുഞ്ഞച്ചന്മാര്ക്കും കൊച്ചമ്മമാര്‍ക്കും ഇങ്ങനെ വന്നു ഇരിക്കേണ്ടി വരില്ല. കാരണം ശ്മശാനം പോയിട്ട് മൂടിയില്ലാത്ത ഒരു ഓട പോലും സഹിക്കാന്‍ പറ്റാത്ത എലൈറ്റ് ക്ലാസിന്റെ കോളനിക്കുള്ളിലല്ല മുനിസിപ്പാലിറ്റി ശ്മശാനം പണിതു വെച്ചിരിക്കുന്നത്. ഈ പാവങ്ങളുടെ നെഞ്ചത്താണ് ഹേ ! അതുകൊണ്ട് തന്നെ അവരുടെ കൊച്ചു ചോദ്യങ്ങള്‍ക്ക് മാന്യമായ മറുപടി പറയേണ്ട ചുമതല..അതെങ്കിലും ചെയ്തേ പറ്റൂ !
ദിനം പ്രതി നാലും അഞ്ചും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന പുകയും മണവുമേറ്റാണ് ആ പാവങ്ങള്‍ അവിടെ ജീവിക്കുന്നത്. ഇതേ വരെ അവരാരും പരാതി പറയാനോ തടയാനോ വന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു കോറോണക്കാലത്ത് അവര്‍ ഒന്ന് ആശങ്കപെട്ടപ്പോള് അതിനു നേരെ പല്ലിളിക്കുകയല്ല വേണ്ടത്. അതു പരിഹരിക്കുകയാണ് വേണ്ടത്.
കൂലിവേലക്കാരും കുട നന്നാക്കുന്നവരും ചെരിപ്പ് തുന്നുന്നവരും ഒക്കെയാണ് അവിടെ കണ്ട 'അംബേദ്കര്‍ കോളനിയിലെ വിദ്യാഭ്യാസമില്ലാത്ത അപരിഷ്കൃതര്‍!'. അവരുടെ വോട്ട് നേടിയാണ് ടി എന്‍ ഹരികുമാര്‍ എന്ന ബിജെപിക്കാരന് നഗരസഭാ കൗണ്‍സിലറായത്. അതുകൊണ്ടു തന്നെയാണ്, അവര്‍ ഒരു ആശങ്കയുമായി തെരുവില്‍ വന്ന് കുത്തിയിരിക്കുമ്പോള്‍, അവരെ തല്ലാന്‍ പോലീസ് വരുമ്പോള്‍ നെഞ്ചും വിരിച്ച് ആ ജനപ്രതിനിധി മുന്നില്‍ കയറി നിന്നത്. ഇടക്ക് കളക്റേറ്റിലേക്ക് ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ പോകാതെ നിന്ന ഹരി പറഞ്ഞത് നിങ്ങള്‍ കേട്ടിരുന്നോ? 'ഇല്ല ഞാന്‍ പോകില്ല. ഞാന്‍ ഇവിടെ നിന്നും മാറിയാല്‍ ഈ പാവങ്ങള്‍ ഒറ്റക്കാവും.. ' യഥാര്‍ത്ഥ ജനനേതാവ്. ഇമേജും സോഷ്യല്‍ മീഡിയ വിരട്ടലും നോക്കാതെ, എക്കാലവും കൂടെ നിന്ന ആ പാവങ്ങളുടെ മുന്നില്‍ക്കയറി അവരില്‍ ഒരാളായി നിന്ന നിങ്ങള്‍ തന്നെയാണ് ഹീറോ !
പള്ളി സെമിത്തേരിയില്‍ അടക്കാതെ മൃതദേഹം അവിടേക്ക് കൊണ്ടുവരുമ്പോള്‍ അത് ഞങ്ങള്‍ക്ക് കുഴപ്പം ചെയ്യില്ലേ എന്ന് മാത്രമാണ് ആ സാധുക്കള്‍ അവര്‍ക്ക് വഴങ്ങുന്ന ശൈലിയില്‍ ചോദിച്ചത്. അതിനെ 'കൊറോണ രോഗിയുടെ മൃതദേഹം തടഞ്ഞു എന്ന ടിപ്പിക്കല്‍ വാര്‍ത്താ പ്രാധാന്യം തന്നെയേ പൊതു സമൂഹം കല്‍പ്പിക്കൂ. അത്തരം കപടതകളുടെ ഇമേജ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യവുമായിരിക്കും. എന്നാല്‍ ആ കൂട്ടത്തില്‍ തന്നെ പെടുത്തേണ്ട എന്നാണ് ടി എന്‍ ഹരി തന്റെ നിലപാടിലൂടെ വിളിച്ചു പറഞ്ഞത്. ഇമേജ് ബില്‍ഡിങ് അല്ല, കൂടെ ഉള്ളവരുടെ കൈ പിടിക്കുന്നത് തന്നെയാണ് ശരിയായ രാഷ്ട്രീയം
ശീമാട്ടിയും ജോസ്കോയും മാത്രമല്ലല്ലോ മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്നത്. പാവം പിടിച്ച ചെരുപ്പ് കുത്തിയും അവന്റെ വീട്ടുകാരും കൂടെ വന്ന് വരിനിന്ന് വോട്ട് ചെയ്താണല്ലോ ജനപ്രതിനിധികള്‍ ഉണ്ടാകുന്നത്.
പ്രമോദ് ഗോവിന്ദന്
ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്വ്യവസ്ഥയില് അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് സന്ദര്‍ശനം മെയ് 24ന്
ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍
ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്; മെയ് 21ന് ഫ്രാന്‍സിലേക്ക്
മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കോട്ടയം റെയില്‍ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഒഡിഷ സ്വദേശി അറസ്റ്റില്‍
ഉത്സവത്തിന് ഇനി ആനച്ചന്തം, കൊവിഡ് വ്യാപനത്തിന് മുമ്പുള്ള ആചാരങ്ങള്‍ അതേപടി നടപ്പാക്കും
നൂലിന് വിസ്മയം തീര്‍ത്ത ദേവ്ന
സുക്ഷ്മതയും വേഗതയും; ആതിര മുരളി കയറിയത് വിജയത്തിന്റെ പടവുകള്‍
കേന്ദ്ര പദ്ധതിയില്‍ പാലായില്‍ ആധുനിക രോഗനിര്‍ണ്ണയ കേന്ദ്രം: ഉദ്ഘാടനം ഇന്ന്
വേനല്‍ച്ചൂടില്‍ വെന്തുരുകി മലയോരം