കോഴിക്കോട്: അഞ്ചു വര്‍ഷം തികച്ച് അഭിമാനത്തോടെയാണ് കോഴിക്കോട് കോര്പറേഷന് ഓഫീസിന്റെ പടിയിറങ്ങുന്നതെന്ന് ബിജെപി കൗണ്‍സില്‍ പാര്‍ട്ടി നേതാവ് നമ്പിടി നാരായണന്. ഇന്നലെ ടാഗോര്‍ സെന്ററിനറി ഹാളില്‍ കൗണ്‍സിലിന്റെ അവസാനയോഗത്തിനുശേഷം ജന്മഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താനുള്‍പ്പെടെ ഏഴു ബിജെപി പ്രതിനിധികളെയാണ് ജനം തെരഞ്ഞെടുത്ത് അയച്ചത്. ഏഴു പേരും ഒറ്റക്കെട്ടായി നിന്നു.
പലഘട്ടങ്ങളിലും വേര്‍തിരിവുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടി വന്നിട്ടുണ്ട്. ചൂണ്ടിക്കാണിക്കേണ്ടത് ചൂണ്ടിക്കാണിച്ചാണ് മുന്നോട്ടു പോയത്. വാര്‍ഡിന്റെ വികസനമായിരുന്നു ലക്ഷ്യം. കോര്‍പറേഷനിലെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുന്നതിനൊപ്പം വാര്‍ഡുകളില്‍ വികസനവും എത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത് കുമാര്‍, എന്‍. സതീഷ് കുമാര്‍, ടി. അനില്‍കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത് എന്നിവരും നമ്പിടി നാരായണന്റെ അഭിപ്രായത്തെ പിന്തുണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: