2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല.
ആദിത്യ തളിയാടത്ത്
കോഴിക്കോട്: ബേപ്പൂരിന്റെ ഉരുനിര്‍മാണ പാരമ്പര്യത്തെ പുതുതലമുറയിലേക്ക് പകരുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രവും ഇതിന്റെ ഭാഗമായി ആരംഭിച്ച ഉരുനിര്‍മാണവും പാതിവഴിയില്‍ ഒടുങ്ങി. 2009 ആഗസ്തിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസിന്റെ കീഴില്‍ ബേപ്പൂരില്‍ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ആരംഭിച്ചത്. സാംസ്കാരിക വകുപ്പ് കൊട്ടിഘോഷിച്ച് തുടങ്ങിയ പഠന കേന്ദ്രം അടച്ചുപൂട്ടിയതിന് പിന്നാലെ ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മാണം ആരംഭിച്ച ഉരുവും നീറ്റിലിറക്കാന്‍ കഴിയാതെ നശിക്കുന്നു.
സ്വകാര്യ ലോഡ്ജ് വാടകക്കെടുത്താണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായാണ് ബിസി റോഡില്‍ 'സംബൂക്ക്' ഇനത്തില്‍പ്പെട്ട ഉരു നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ പിന്നീട് ഫണ്ട് ലഭിക്കാതായതിനാല്‍ ആദ്യ ബാച്ച് പഠനം പൂര്‍ത്തിയാക്കിയതോടെ പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം പാതിവഴിയില്‍ നിലച്ചു. പുതിയ ബാച്ച് തുടങ്ങാന്‍ പണം ലഭിക്കാത്തതിനാല്‍ അപേക്ഷ ക്ഷണിച്ചില്ല. ലക്ഷങ്ങള്‍ ചിലവഴിച്ച് ബിസി റോഡിലെ ചീര്‍പ്പ് പാലത്തിനരികെ ചാലിയാര്‍ കൈവഴിയോരത്ത് ആരംഭിച്ച ഉരുനിര്‍മാണവും അവതാളത്തിലായി. പരിശീലനാവശ്യത്തിന് 20 ലക്ഷം രൂപയും ഉരുനിര്‍മാണത്തിന് 50 ലക്ഷം രൂപയുമാണ് ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ചത്.
2010 സപ്തംബര്‍ 15ന് കുട്ടികള്‍ക്ക് പൗരാണിക കപ്പല്‍ പഠനത്തില്‍ ബിരുദാനന്തര കോഴ്സും പ്ലസ്ടു പാസായ 15 കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സുമാണ് പൂര്‍ത്തിയായത്. ഇതിനുശേഷം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ക്കും അക്കൗണ്ടന്റിനും ഉരുനിര്‍മാണ ശാലയിലെ കാര്‍പെന്റര്‍ക്കും വാച്ച്മാനും മാസങ്ങളോളം ശമ്പളം നല്‍കിയെങ്കിലും കപ്പല്‍നിര്‍മാണ പഠനമോ ഉരുനിര്‍മാണമോ ഇവിടെ നടന്നില്ല. സാംസ്കാരിക വകുപ്പില്‍നിന്ന് ഗ്രാന്റായി ലഭിച്ച തുകയായതിനാല്‍ തുടര്‍ന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കാനും ഉരുനിര്‍മാണം പൂര്‍ത്തീകരിക്കാനും
ഗ്രാന്റ് ലഭിക്കുമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍. അധ്യയന വര്‍ഷം അവസാനിക്കുന്നതിനു മുമ്പായി തന്നെ സ്ഥാപനത്തിന്റെ പ്രതിസന്ധിയും ഉരുനിര്‍മാണം നിലച്ചതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയെ കണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സ്റ്റഡീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് കാര്യങ്ങളുടെ ഗൗരവാവസ്ഥ ധരിപ്പിച്ചിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഡോ. കെ.കെ.എന്‍. കുറുപ്പ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു. ഡോ. എം.ജി.എസ്. നാരായണനെ ഡയറക്ടര്‍ ജനറലായി നിയമിച്ചെങ്കിലും പിന്നീട് നടപടികളുണ്ടായില്ല.
നിലവില്‍ ഉരുവിന്റെ എന്ജിന്, ഡീസല്‍ ടാങ്ക്, പ്രൊപ്പല്ലര്‍ തുടങ്ങി കരാറെടുത്ത യന്ത്ര സാമഗ്രികള്‍ പല സ്ഥാപനങ്ങളിലായി കിടന്ന് തുരുമ്പെടുത്ത് നശിച്ചുകഴിഞ്ഞു. കാര്യമായ ഇടപെടലുകള്‍ നടത്താതതിനാല്‍ നിര്‍മാണം മുക്കാല്‍ഭാഗവും പൂര്‍ത്തിയായ ഉരു കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതര്‍.
കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം നാളെ മുതല്‍; സമാപന സമ്മേളനം ഞായറാഴ്ച
അധര്‍മങ്ങള്‍ക്കെതിരെയും പൊരുതാനുള്ള പ്രചോദനമാവട്ടെ; ശ്രീകൃഷ്ണന് ധര്‍മ്മപുനഃസ്ഥാപനത്തിന്റെ പ്രതീകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
യൂറിയ കലര്‍ത്തിയ 12,750 ലിറ്റര്‍ പാല് പിടിച്ചെടുത്ത് അധികൃതര്‍; കച്ചവടം ഓണവിപണി മുന്നില്‍ കണ്ട്
സമുദ്ര ബന്ധം ശക്തിപ്പെടുത്തും; ഇറാന്, യുഎഇ സന്ദര്‍ശനം ആരംഭിച്ച് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍
വയനാട് കളക്ടറെന്ന പേരില്‍ വ്യാജ പ്രൊഫൈല്‍; സമൂഹ മാധ്യമങ്ങളിലൂടെ പണം തട്ടാന്‍ ശ്രമം; തട്ടിപ്പുകാരെ ജനങ്ങള്‍ കരുതിയിരിക്കണമെന്ന് ഒറിജിനല്‍ കളക്ടര്‍
'ഉദാരശക്തി' സമാപിച്ചു; ഇന്ത്യന്‍ വ്യോമസേനയുടെ സൈനികാഭ്യാസം റോയല്‍ മലേഷ്യന്‍ എയര്‍ ഫോഴ്സും ഒപ്പം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വെള്ളത്തിലായത് ലക്ഷങ്ങള്‍; പൗരാണിക കപ്പല്‍ നിര്‍മാണ പഠനകേന്ദ്രം ഒറ്റ ബാച്ചില്‍ അവസാനിച്ചു
മാഹിയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തി; ഐസക് ന്യൂട്ടന് എക്സൈസ് പിടിയില്‍; 40 കുപ്പി മദ്യം പിടിച്ചെടുത്തു
കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; പ്രതി കസ്റ്റഡിയില്‍
കോഴിക്കോട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്, ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആരോപണം
പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ക്യാന്‍സര്‍ രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.