അക്കിത്തം മനയിലെ പത്തായപ്പുരയിലിരുന്നാണ് താന്‍ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയത്. വായിക്കുന്നതെന്തും ശ്രദ്ധയോടെ വായിക്കണം എന്ന് ഉപദേശിച്ചതും ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചതും അക്കിത്തമാണെന്നും എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
കോഴിക്കോട്: മഹാകവി അക്കിത്തത്തിന്റെ പേരില്‍ തപസ്യ കലാസാഹിത്യ വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരം മലയാളത്തിന്റെ മഹാകാഥികന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് സമര്‍പ്പിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എം.ടിയുടെ കോഴിക്കോട്ടെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങിലാണ് തപസ്യ അദ്ധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസന്‍ പുരസ്‌കാരം സമര്‍പ്പിച്ചത്. തനിക്ക് ജ്യേഷ്ഠനും ഗുരുവുമൊക്കെയായ അക്കിത്തം എന്നും തന്റെ മനസ്സിലുണ്ടാകുമെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് എം.ടി പറഞ്ഞു. അക്കിത്തം മനയിലെ പത്തായപ്പുരയിലിരുന്നാണ് താന്‍ പുസ്തകങ്ങള്‍ വായിച്ചുതുടങ്ങിയത്. വായിക്കുന്നതെന്തും ശ്രദ്ധയോടെ വായിക്കണം എന്ന് ഉപദേശിച്ചതും ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിച്ചതും അക്കിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
വീട്ടിലെ ചടങ്ങിനെ തുടര്‍ന്ന് കേസരി ഭവനില്‍ അച്യുതസ്മൃതി നടന്നു. തപസ്യ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. പി.ജി. ഹരിദാസ്
ധര്‍മ്മത്തിന്റെ വെളിച്ചം കൊണ്ടാണ് മഹാകവി അക്കിത്തം ദീര്‍ഘകാലം തപസ്യയെ നയിച്ചത്. അദ്ദേഹത്തിന്റെ രചനകളും അദ്ദേഹവുമായി ബന്ധപ്പെട്ട ഓര്‍മ്മകളും തപസ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ശക്തി പകരുന്നവയാണ്.
പ്രമുഖ നിരൂപകന്‍ ആഷാമേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ആഷാമേനോന്‍
ജീവിതത്തിലും കവിത്വത്തിലും നിസ്സംഗത പാലിച്ച വ്യക്തിയാണ് അക്കിത്തം. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കവിതയെന്ന് ഞാന്‍ കരുതുന്നത് ബലിദര്‍ശനമാണ്. പ്രപഞ്ചത്തിന്റെ സത്യം വൈവിധ്യമാണെന്ന് തിരിച്ചറിഞ്ഞ കവിയാണ് അക്കിത്തം. സമത്വത്തെക്കുറിച്ച് ഒരു പുനരാഖ്യാനം വേണ്ടുന്ന ഒരു കാലഘട്ടത്തില്‍ വൈവിധ്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഒരേപോലുള്ള വാര്‍പ്പുകളല്ല, ഉയിര്‍പ്പുകളാണ് പ്രപഞ്ചത്തിന്റെ സത്ത എന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
കഥാകൃത്ത് ശത്രുഘ്‌നന്‍ അനുമോദനപ്രഭാഷണം നടത്തി.
ശത്രുഘ്‌നന്‍
സ്വന്തം ജീവിതകാലത്ത് തന്നെ ഐതിഹാസികതയിലേക്ക് ഉയര്‍ന്ന എഴുത്തുകാരനാണ് എം.ടി. മലയാളത്തില്‍ ഇങ്ങനെ മറ്റൊരു എഴുത്തുകാരനില്ല. വളരെ അടുത്തു പരിചയമുള്ള കാര്യങ്ങള്‍ മാത്രം ലോകത്ത് എല്ലായിടത്തുമുള്ളവര്‍ക്ക് മനസ്സിലാകുന്ന വിധം എഴുതിയ കഥാകൃത്ത്. ടാഗോറിന് ശേഷം ഇന്ത്യയില്‍ നിന്ന് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാന്‍ അര്‍ഹതയുള്ളത് എം.ടി. വാസുദേവന്‍ നായരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പി.ആര്‍. നാഥന്‍, പി.പി. ശ്രീധരനുണ്ണി, പ്രൊഫ. കെ.പി. ശശിധരന്‍, ഡോ. എന്‍.ആര്‍. മധു എന്നിവര്‍ ആശംസയര്‍പ്പിച്ചു.
പി.ആര്‍. നാഥന്‍
വ്യാസന്‍ എഴുതിയ എല്ലാ വരികള്‍ക്കും അനേകം അര്‍ത്ഥങ്ങളുണ്ട്. അതേപോലെ മഹാകവികളുടെ വരികള്‍ക്കും നിരവധി അര്‍ത്ഥങ്ങളുണ്ട്. ആ കവി പരമ്പരയില്‍പെട്ടയാളാണ് മഹാകവി അക്കിത്തം.
കെ.പി. ശശിധരന്‍
അക്കിത്തത്തിലെ കവിയും മനുഷ്യനും തമ്മില്‍ നല്ല അകലമുണ്ട്. കവിത അദ്ദേഹത്തിന്റെ ആഗ്രഹങ്ങളുടെ ആവിഷ്‌കാരമായിരുന്നു. ജീവിതത്തില്‍ അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു. മരണത്തിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധം എഴുത്താണ്. അതുകൊണ്ട് ഒരു വര്‍ഷം മുമ്പ് അഗ്‌നിനാളങ്ങള്‍ ഏറ്റുവാങ്ങിയ അക്കിത്തത്തിലെ കവിത്വം നാശമില്ലാതെ എന്നും നിലനില്‍ക്കുന്നു.
അക്കിത്തം പുരസ്‌കാരത്തിന്റെ പ്രശസ്തിപത്രം തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ യു.പി. സന്തോഷ് സദസ്സിന് മുമ്പാകെ വായിച്ചു. പി. ബാലകൃഷ്ണന്‍, ലക്ഷ്മീനാരായണന്‍, എം. ശ്രീഹര്‍ഷന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് നന്ദിയും പറഞ്ഞു.
മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ
ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി
72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...
ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം
പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; 'ഇന്ദ്രനീല'മായെത്തും 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍
രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെ എന്ന് സി.രാധാകൃഷ്ണന്
മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠ; പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ആശങ്ക: എം ടി വാസുദേവന്‍ നായര്‍
വാഗഗ്നി... (എ.അയ്യപ്പന്)
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ഇരുപാനലില്‍ നിന്നും ഉള്ളവര്‍ വിജയികളായി; രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് തോറ്റ സി.രാധാകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്