'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് 'സനാതനധര്‍മ്മം' വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍
കോട്ടയം: ഗ്രന്ഥശാലാ പ്രസ്ഥാനങ്ങളിലൂടെ മലയാളികളില്‍ വായനാ സംസ്‌കാരം വളര്‍ത്തിയെടുത്ത പി.എന്‍. പണിക്കരുടെ വസതി തകര്‍ച്ചയുടെ വക്കില്‍. അദ്ദേഹത്തിന്റെ ചരമദിനമായ ഇന്ന് വായനദിനമായി രാജ്യം ആചരിക്കുമ്പോഴാണ് ഈ ദുരവസ്ഥ. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 19 ദേശീയ വായന ദിനമായി പ്രഖ്യാപിച്ചതോടെ പി.എന്‍. പണിക്കര്‍ക്ക് ദേശീയ അംഗീകാരവുമായി. പക്ഷെ കേരളം അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ല.
'വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശത്തിലൂടെ മലയാളിയെ വായനയുടെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ച് എത്തിച്ചത് പി.എന്‍. പണിക്കരാണ്. നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറക്കൂട്ടത്തിലെ പത്രവായനയായിരുന്നു തുടക്കം. പിന്നീട് ഇത് 'സനാതനധര്‍മ്മം' വായനശാലയായി. തുടര്‍ന്ന് കേരളമൊട്ടാകെ സഞ്ചരിച്ച് വായനശാലകള്‍ പടുത്തുയര്‍ത്തി നീലംപേരൂര്‍ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍.
അദ്ദേഹത്തിന്റെ 100 വര്‍ഷത്തില്‍പ്പരം പഴക്കമുള്ള വീട് സര്‍ക്കാരിന്റെ കൈവശമാണ്. ആലപ്പുഴ ജില്ലയില്‍, കോട്ടയം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന നീലംപേരൂരിലെ വീട് തകര്‍ച്ചയുടെ വക്കിലാണ്. ഓടുകള്‍ പൊട്ടി, മഴവെള്ളം വീണ് കഴുക്കോലുകളും മറ്റും ദ്രവിച്ചു തുടങ്ങി.
സ്മാരകമാക്കാന്‍ സര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ വീടും ആറ് സെന്റ് സ്ഥലവും കുടുംബം വിട്ടുനല്‍കിയത്. എന്നാല്‍, ഏറ്റെടുത്തതല്ലാതെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പണിക്കരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. ബഹുനില വീടുകള്‍ക്ക് നടുവില്‍ ഇടിഞ്ഞുപൊളിഞ്ഞു തുടങ്ങിയ വീട് സര്‍ക്കാരിന്റെ കൈവശമായതിനാല്‍ കുടുംബക്കാര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഒന്നും ചെയ്യാനും കഴിയില്ല.
സര്‍ക്കാര്‍ മടക്കി നല്‍കിയാന്‍ നാട്ടുകാരുടെ സഹായത്തോടെ സ്മാരകം പടുത്തുയര്‍ത്താന്‍ തയാറാണെന്ന് പി.എന്‍. പണിക്കര്‍ സ്മാരക ലൈബ്രറി ഭാരവാഹികളായ ജയചന്ദ്രന്‍ പിള്ളയും, നീലംപേരൂര്‍ പുരുഷോത്തമദാസും 'ജന്മഭൂമി'യോട് പറഞ്ഞു. സംസ്ഥാന ബജറ്റില്‍ 50 ലക്ഷം രൂപ സ്മാരക നിര്‍മ്മാണത്തിന് വകകൊള്ളിച്ചിട്ടുണ്ടെണ്ടങ്കിലും തുടര്‍ നടപടികളൊന്നുമായിട്ടില്ല. സാംസ്‌കാരിക മന്ത്രി ഉള്‍പ്പെടെ അധികൃതരെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടിയില്ല. വായനാദിനത്തില്‍ കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം ഇവിടെ എത്താറുണ്ട്ണ്ട. പി.എന്‍. പണിക്കരെ സര്‍ക്കാര്‍ അപമാനിക്കരുതെന്ന അഭ്യര്‍ത്ഥനയാണ് നാട്ടുകാര്‍ക്കുള്ളത്.
ചോര നീരാക്കി വളര്‍ത്തിയ ഗ്രന്ഥശാലാസംഘത്തിന്റെ അമരക്കാരനായി 32 വര്‍ഷമാണ് പി.എന്‍. പണിക്കര്‍ ഇരുന്നത്. 1977ല്‍ ഗ്രന്ഥശാലാസംഘം സര്‍ക്കാര്‍ ഏറ്റെടുത്ത് കേരള ഗ്രന്ഥശാലാ സംഘമാക്കി. ഇതോടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളും അധികാരക്കളികളുമായി. അതോടെ പണിക്കര്‍സാര്‍ പടികളിറങ്ങി.
പിന്നീട്, സാക്ഷരതയ്ക്കായി കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി രൂപീരിച്ചു. അതും സര്‍ക്കാരിന്റെ ഭാഗമായി. എന്നിട്ടും അര്‍ഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചില്ല.
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ന്യൂനമര്‍ദം രൂപമെടുക്കുന്നു; നാളെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മലയോര മേഖലകളില്‍ കൂടുതല്‍ മഴ ലഭിക്കും
തെലുങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടി;ഇവിടുത്തെ രാജവാഴ്ച ജനങ്ങൾക്ക് മടുത്തുവെന്നും കെസിആറിനെ വിമർശിച്ച് മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാഗഗ്നി... (എ.അയ്യപ്പന്)
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
സ്വപ്നച്ചിമിഴ്
മൃത്യുക്ഷേത്രം