നേരത്തെ ഡിജി ആര്‍ട്സ് വരച്ച, അമ്മൂമ്മയും കുട്ടിയും നില്ക്കുന്ന ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു
തിരുവനന്തപുരം: ലളിത കലാ അക്കാദമിയുടെ 20192020ലെ ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം നേടിയ വിവാദ കാര്‍ട്ടൂണിന് ഡിജി ആര്‍ട്സിന്റെ മറുപടി. അവാര്‍ഡ് വേണ്ടെങ്കില്‍ സത്യസന്ധമായി വരയ്ക്കാമെന്ന ശീര്‍ഷകത്തോടെയാണ് ഡിജി ആര്‍ട്സ് മറുപടി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഭൂഗോളത്തെ ചേര്‍ത്തുപിടിച്ച് വാക്സിന് കൈകളിലേന്തി നില്ക്കുന്ന ഭാരതമാണ് ഡിജി ആര്‍ട്സിന്റെ പോസ്റ്റിലുള്ളത്. പശ്ചാത്തലത്തില്‍ ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന് എഴുതിയിരിക്കുന്നതും മുമ്പില്‍ മാദ്ധ്യമങ്ങളുടെ സാന്നിദ്ധ്യവും പോസ്റ്റില്‍ കാണാം. 'ലോകം മുഴുവന്‍ പകച്ചുനിന്നപ്പോള്‍ എന്റെ ഭാരതം 95ഓളം രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റി അയക്കുകയാണ് ചെയ്തതെന്നും പോസ്റ്റിനോടൊപ്പം ഡിജി ആര്‍ട്സ് കുറിച്ചിട്ടുണ്ട്.
പുരസ്കാരം നേടിയ വിവാദ കാര്‍ട്ടൂണ്‍ കൊവിഡ് ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റ് എന്ന ശീര്‍ഷകത്തോടെയായിരുന്നു തയ്യാറാക്കിയിരുന്നത്. ഇംഗ്ലണ്ട്, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികളെ മനുഷ്യരൂപത്തില്‍ ചിത്രീകരിച്ചിരിക്കുന്ന കാര്‍ട്ടൂണില്‍ കാവി പുതച്ചിരിക്കുന്ന പശുവിന്റെ രൂപമാണ് ഇന്ത്യയ്ക്ക് നല്‍കിയിരുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ കൈവരിച്ച ചരിത്രനേട്ടത്തെപ്പോലും അപകീര്‍ത്തിപ്പെടുത്തുന്നതാണ് കാര്‍ട്ടൂണെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. ഈ കാര്‍ട്ടൂണിന് ലളിത കലാ അക്കാദമി പുരസ്കാരവും നല്കി. ഇതി ന്റെ പശ്ചാത്തലത്തിലാണ് ഡിജി ആര്‍ട്സി ന്റെ കലാവിരുതില്‍ ലളിതാ കലാ അക്കാദമിക്ക് മറുപടി വന്നത്.
നേരത്തെ ഡിജി ആര്‍ട്സ് വരച്ച, അമ്മൂമ്മയും കുട്ടിയും നില്ക്കുന്ന ഒരു ഓണ്‍ലൈന്‍ ക്ലാസിന്റെ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അമ്മൂമ്മ ഓണ്‍ലൈന്‍ ക്ലാസില്‍ നോക്കിയിരിക്കുമ്പോള്‍ പുറത്തെ കാഴ്ച്ചകള്‍ കണ്ടിരിക്കുന്ന കുട്ടിയാണ് ചിത്രത്തിലുള്ളത്. തല തിരിഞ്ഞിരിക്കുന്നത് ഞാനല്ല നിങ്ങളുടെ വിദ്യാഭ്യാസ രീതിയാണ് എന്ന തലക്കെട്ടോടെ വരച്ച ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
തൃക്കാക്കരയില്‍ ഏറ്റുമുട്ടുന്നവര്‍ തിരുവന്‍വണ്ടൂരില്‍ കൂട്ടുമുന്നണി; ഉപാധ്യക്ഷ സ്ഥാനം സിപിഎമ്മിന്, കോണ്‍ഗ്രസ് പിന്തുണച്ചു
കേന്ദ്രമന്ത്രിയായിരിക്കേ റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ഭൂമിയും പണവും കൈപ്പറ്റി; ലാലു പ്രസാദ് യാദവിന്റെ വസതിയില്‍ സിബിഐ തെരച്ചില്‍
നടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി, ഇന്റര്‍പോള്‍ വഴി യുഎഇയെ അറിയിക്കും
''കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് പള്ളിയാക്കി''; ഭാവിയില്‍ പ്രശ്നമാകും, വെട്ടൂര്‍ രാമന് നായരുടെ പുരി മുതല്‍ നാസിക് വരെയെന്ന പുസ്തകം ചര്‍ച്ചയാവുന്നു
പൊതുമരാമത്ത് വകുപ്പ് തന്നെ റോഡ് നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു; കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്ന് ജി. സുധാകരന്
മതപ്രീണനത്തിലെ നിയമലംഘനം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം