2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.
ന്യൂദല്‍ഹി: അഭിനയവും പൊതു പ്രവര്‍ത്തനവും മാത്രമല്ല എഴുത്തും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. തന്റെ ആദ്യ നോവല്‍ ഈയാഴ്ച പുറത്തിറക്കുമെന്ന് മന്ത്രി അറിയ്ച്ചു. ലാല്‍സലാം എന്നാണ് സ്മൃതി ഇറാനി നോവലിന് പേരിട്ടിരിക്കുന്നത്. വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ട്വിറ്ററിലൂടെയാണ് നോവലിന്റെ വാര്‍ത്ത മന്ത്രി പുറത്തുവിട്ടത്.
Twitter tweet: https://twitter.com/smritiirani/status/1460986637043732481
2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.
കുറേ കാലമായി ഈ കഥ തന്റെ മനസ്സിലുണ്ട്. ഇത് വായനക്കാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ആക്ഷന്‍, സസ്പെന്‍സ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് പ്രതികരിച്ചു.
വിക്രം പ്രതാപ് സിംഗ് എന്ന യുവ ഉദ്യോഗസ്ഥന്റെ ജീവിതവും പിന്നാമ്പുറ രാഷ്ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഉടലെടുത്ത ഒരു സാമൂഹിക വ്യവസ്ഥയ്ക്കെതിരെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുമാണ് നോവലിന്റെ പ്രമേയം. ഛത്തീസ്ഗഡിലെ അംബുജ എന്ന ഗ്രാമത്തിലേക്ക് വിക്രം പ്രതാപ് സിംഗ് എത്തുന്ന രീതി, അദേഹം അവിടുത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്കതിത്വമായി മാറ്റുന്നു. അതിനുശേഷം
ഏറെക്കാലമായി അവഗണിക്കപ്പെട്ട ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ ക്രമസമാധാനം കൊണ്ടുവരാനും ഉത്സാഹം കാണിക്കാത്ത ജീവനക്കാരെ പ്രചോദിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും തുടര്‍ന്നാണ് കഥ മുന്നോട്ടു പോകുന്നത്.
അംബുജയിലെ യാത്രയ്ക്ക് പുറമേ, തന്റെ പഴയ സുഹൃത്തും സഹ ഓഫീസറുമായ ദര്‍ശനെ പ്രതികാരമായി കൊലപ്പെടുത്തിയതിന് പിന്നിലെ സത്യവും അദ്ദേഹം അന്വേഷിക്കുന്നു. തന്റെ സുഹൃത്തിന്റെ കേസ് പരിഹരിക്കപ്പെടുന്നതുവരെ അയാള്‍ക്ക് വിശ്രമിക്കാന്‍ കഴിയില്ല. എന്നാല്‍ ഓരോ ദിവസവും അദേഹത്തിന് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു.
ബ്യൂറോക്രസിയിലും നക്സലിസത്തിലും താല്‍പ്പര്യമുള്ള ഒരു പ്രാദേശിക ബിസിനസുകാരനും ഒരു യുവതിയായ വിധവയും അവളുടെ പത്രപ്രവര്‍ത്തകയായ സുഹൃത്തുമൊക്കെ ഈ വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നു.
വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്
മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'
പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍
ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും
എന്നാലും എന്റെ എസ്എഫ് അയ്യേ...
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; 'ഇന്ദ്രനീല'മായെത്തും 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍
രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി; പുസ്തകം കൈമാറിയത് സ്വയം പ്രകാശിപ്പിക്കല്‍ പോലെ എന്ന് സി.രാധാകൃഷ്ണന്
മലയാളത്തിന്റെ ഗതിയെക്കുറിച്ച് ഉത്കണ്ഠ; പാഠ്യപദ്ധതിയില്‍ മലയാളത്തെ മാറ്റിനിര്‍ത്തുന്നത് ആശങ്ക: എം ടി വാസുദേവന്‍ നായര്‍
വാഗഗ്നി... (എ.അയ്യപ്പന്)
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ഇരുപാനലില്‍ നിന്നും ഉള്ളവര്‍ വിജയികളായി; രാഷ്ട്രീയം ആരോപിക്കുന്നില്ലെന്ന് തോറ്റ സി.രാധാകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്