കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' പ്രകാശനം ചെയ്തു
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ ഉന്നതിയില്‍ എത്തുമ്പോള്‍ തങ്ങളെ തോളിലേറ്റിയ അണികളെ മറക്കരുതെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള. ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന് രചിച്ച 'കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം' പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അണികള്‍ തോളിലേറ്റുന്നതിലൂടെയാണ് രാഷ്ട്രീയ നേതാക്കള്‍ക്ക് ഉയരങ്ങളില്‍ എത്താനാകുന്നത്. അതുകൊണ്ട് തന്നെ അണികളെയും ചവുട്ടി നില്കുന്ന മണ്ണിനെയും മറക്കരുത്. അണികളെ മറക്കാത്ത യഥാര്‍ത്ഥ ജനാധിപത്യ വാദിയായിരുന്നു കെ.ജി.മാരാര്‍. വിമര്‍ശിക്കുന്നവരെ പോലും കെ.ജി.മാരാര്‍ സുഹൃത്തുക്കളായി കണ്ടു. കണ്ടു കീഴടക്കി എന്ന പ്രയോഗം നൂറു ശതമാനം ശരിയാകുന്ന മനുഷ്യന്. ഹൃദയത്തിന്റെ ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയത്തില്‍ എതിര്‍ക്കുന്നവരെ മാനിക്കണമെന്നും വിമര്‍ശനമാണ് വഴി കാട്ടിയെന്നും വിദ്യാഭ്യാസത്തിനും അപ്പുറം മാനവികതയ്ക്കാണ് സ്ഥാനമെന്നും കെ.ജി.മാരാര്‍ തെളിയിച്ചു. വിമര്‍ശിക്കുന്നവരെ വായടപ്പിക്കലോ പുറത്താക്കലോ അല്ല രാഷ്ട്രീയം. വിമര്‍ശനത്തിലൂടെ സ്വാംശീകരിക്കണം. നല്ലൊരു പൊതുവര്ത്തകനാകാന് ആഗ്രഹിക്കുന്നവര്‍ക്ക് 'കെ.ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായ'ത്തിലെ ഓരോ അധ്യായവും ഉത്തരം തരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കണ്ണൂര്‍ ജയിലില്‍ കഴിയവെ ഒപ്പം ഉണ്ടായിരുന്ന മുസ്ലീം തടവുകാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പാവിരിച്ച് നല്കിയ രാഷ്ട്രീയ സൗഹൃദത്തിനുടമയാണ് കെ.ജി.മാരാരെന്ന് പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് രാജ്യസഭാംഗം ജോണ്‍ബ്രിട്ടാസ് പറഞ്ഞു. ഇന്ന് ആ രാഷ്ട്രീയ അന്തരീക്ഷം മാറി. വ്യക്തിപരമായ ആക്ഷേപം ഉയര്‍ത്തിയും കുടുംബങ്ങളെ വലിച്ചിഴച്ചും രാഷ്ട്രീയത്തെ മലീമസമാക്കുകയാണ്. രാഷ്ട്രീയത്തിലെ സൗഹൃദ അന്തരീക്ഷം തിരിച്ചു പിടിക്കണമെന്നും ബ്രിട്ടാസ് പറഞ്ഞു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷനായി. മനുഷ്യത്വം പ്രായോഗികമായി തെളിയിച്ച വ്യക്തിത്വമാണ് കെ.ജി.മാരാരെന്നും അദ്ദേഹത്തിന്റെ ജീവിതം പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും ബാലറാം പറഞ്ഞു.
ജനം ടിവി ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തി. ബിജെപി ദേശീയ വൈസ്പ്രസിഡന്റ് എ.പി അബ്ദുള്ള ക്കുട്ടി, ഗ്രന്ഥകര്‍ത്താവ് കെ.കുഞ്ഞിക്കണ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ പി.ശ്രീ കുമാര്‍, ഇന്ത്യാ ബുക്ക്സ് എംഡി ടി പി സുധാകരന് എന്നിവര്‍ സംസാരിച്ചു. ബിജെപി നേതാക്കളായ ഒ.രാജ ഗോപാല്‍, കെ.രാമന്‍പിള, പി.കെ.കൃഷ്ണദാസ്, പ്രൊഫ വി.ടിരമ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മഴ മുന്നറിയിപ്പുകൾ തുടരും
കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്
മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം
ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍
ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം