×
login
ഈ വർഷത്തെ കുഞ്ഞുണ്ണി പുരസ്കാര സമർപ്പണം പത്തിന് കൊല്ലം ശങ്കർനഗർ ലൈബ്രറി ഹാളിൽ

കുട്ടികളുടെ ഹൃദയതാളങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ഇഷ്ടപ്പെട്ട ധാരാളം കഥകളും കവിതകളും ഒരുക്കി നൽകിയ അനുഗൃഹീത ബാലസാഹിത്യകാരനാണ് മണി കെ ചെന്താപ്പുര്.

കൊല്ലം: ബാലസാഹിതീ പ്രകാശൻ കുഞ്ഞുണ്ണിമാഷിൻ്റെ പേരിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ കുഞ്ഞുണ്ണി പുരസ്കാരം ഈ മാസം പത്തിന് ബാലസാഹിത്യകാരൻ മണി കെ ചെന്താപ്പൂരിന് സമർപ്പിക്കും. കൊല്ലം ചിന്നക്കട ശങ്കർനഗർ ലൈബ്രറി ഹാളിൽ ബുധനാഴ്ച വൈകിട്ട് 5.30ന് നടക്കുന്ന സമ്മേളനത്തിൽ മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ് പുരസ്കാര സമർപ്പണം നിർവഹിക്കും.  

കുട്ടികളുടെ ഹൃദയതാളങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ഇഷ്ടപ്പെട്ട ധാരാളം കഥകളും കവിതകളും ഒരുക്കി നൽകിയ അനുഗൃഹീത ബാലസാഹിത്യകാരനാണ് മണി കെ ചെന്താപ്പുര്. കുഞ്ഞുണ്ണിമാഷിൻ്റെ ജന്മദിനത്തിൽ നടക്കുന്ന സമ്മേളനത്തിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ. പ്രസന്നകുമാർ ബഹുമതിപത്രം സമർപ്പിക്കും. വിദ്യാഭ്യാസ വിചക്ഷണനും സാഹിത്യ നിരൂപകനുമായ ഡോ ഗോപി പുതുക്കോട് കുഞ്ഞുണ്ണി അനുസ്മരണ ഭാഷണം നടത്തും.  

ബാലസാഹിതീപ്രകാശൻ ജനറൽ സെക്രട്ടറി യു.പ്രഭാകരൻ സ്വാഗതവും ചെയർമാൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ അധ്യക്ഷ ഭാഷണവും നടത്തും. പുരസ്ക്കാര ജേതാവ് മണി കെ ചെന്താപ്പൂര് മറുപടി പ്രസംഗം നടത്തും. ബാലഗോകുലം കൊല്ലം മേഖല അധ്യക്ഷൻ എൻ. എസ് ഗിരീഷ് ബാബു  കൃതജ്ഞത രേഖപ്പെടുത്തും. 

    comment

    LATEST NEWS


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'


    മൂലമറ്റത്ത് പുഴയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു; കുളിച്ചുകൊണ്ട് നിൽക്കവേ അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച് എത്തി, അപകടം ത്രിവേണി സംഗമ സ്ഥലത്ത്


    മാധ്യമ വേട്ടയ്ക്ക് ഇരയായ പെണ്‍കുട്ടിയുടെ കഥയുമായി ലൈവ്


    മനീഷ് സിസോദിയ ജയിലില്‍ തന്നെ തുടരും, ഇഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അതീവ ഗുരുതരം; ജാമ്യാപേക്ഷ ദല്‍ഹി ഹൈക്കോടതിയും തള്ളി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.