ഭൂമിയ്ക്കൊരു സ്നേഹഗീതം
വിജയന് കുത്തിയതോട്
നിലാവുള്ള രാത്രിഭൂമിക്കു മേല്‍
സ്നേഹഗീതം പാടുന്നു.
നേരം പുലരാന്‍ കൊതിക്കുന്നു
രാപക്ഷികള്‍
പുല്പടര്പ്പുകള്ക്കു മേല്‍ ചൂളമിട്ട്
വരുന്നു ഇളം കാറ്റ്
പ്രകൃതി കനിഞ്ഞ നാട്
മഞ്ഞില്‍ കുളിര്‍ന്ന ഭൂമി
ഇതിഹാസത്തിന്
വിജയഗാഥകള്‍ പാടുന്നു.
സ്നേഹവും ബന്ധവുമെന്നും
പരസ്പര പൂരകങ്ങളാകട്ടെ!
വിരിയാന്‍ കൊതിക്കുന്നപുമൊട്ടുകളേ
തലോടാന്‍ വണ്ടുകള്‍
മൂളി പറക്കുന്നു
പൂനിലാവിന് വെളിച്ചത്തില്‍
നീരാടുന്നു വാനം.
സ്നേഹപ്പൂക്കളാല്‍ നിറയട്ടെ ഭുമി
നന്മ നിറഞ്ഞ ഭൂമിതന്‍
കാവലാളാവുക നാം.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം