×
login
സംക്രമ ഗീതം

കവിത

സൂര്യചുംബനങ്ങള്‍ പകുത്തെടുത്തു

ചൈത്രനാളില്‍ പകലിരവുകള്‍

പഞ്ചഭൂതങ്ങള്‍ നിറച്ചുരുളിയില്‍

പ്രകൃതിയമ്മക്കായ് നിറക്കാഴ്ച്ചകളാമോദം.

രാശി മാറ്റത്തിന്‍ മാറ്റൊലിയാല്‍

സംക്രമപക്ഷിയും പാട്ടൊന്നു പാടിയീണത്താല്‍

കാവും വീടും,വയലുമൊരുങ്ങി

പുത്തനാണ്ടില്‍ വേലയ്ക്കായ്.


കസവിന്‍ പട്ടണിഞ്ഞു വിശുദ്ധയായ്

കനക കിങ്ങിണി കാഞ്ചിയാല്‍

പൂപ്പുഞ്ചിരി വിതറി കര്‍ണ്ണികാര തരുക്കള്‍,

കണ്ണനെ കണി കണ്ടുണരുവാനായ്.

കല്മഷമൊക്കെ പെയ്‌തൊഴിഞ്ഞീടുവാന്‍

മേടച്ചൂടിലുരുകി വന്ദിക്കുന്നുണ്ണികള്‍

കാലമേ കനിഞ്ഞാലും, ഉണ്‍ന്മ തന്‍ -

കണിയേകൂ ഞങ്ങള്‍ക്കു നിത്യം

വിശ്വസൗഖ്യത്തിനായ്.

    comment

    LATEST NEWS


    മുസ്ലിം സംവരണം പാടില്ലെന്ന് അമിത് ഷാ; മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്ക്കെതിര്; ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണം: അമിത് ഷാ


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.