കവിത
പി.എന്‍. രാജേഷ് കുമാര്‍
ഉച്ചമയക്കത്തിനു ശേഷം
ഇനിയൊരു കവിതയെഴുതിയേക്കാമെന്ന ചിന്തയില്‍
അയാള്‍ മൊബൈലുമായി
സിറ്റൗട്ടിലേക്ക് നടന്നു.
കസേരയില്‍ ഇരുന്നതേ
അടുക്കളയില്‍ നിന്ന് ഭാര്യ-
'അതേയ് ചായയ്ക്ക് പാലില്ലാ ട്ടോ'
അയാള്‍ കവിതയുടെ
ആദ്യവരി ടൈപ്പ് ചെയ്തു-
പാലില്ലാത്ത ചായ
പെട്ടന്നാണ് ഇളയമകന്‍
ഓടിവന്ന് പറഞ്ഞത്,
'അച്ഛാ പേനയിലെ മഷി തീര്‍ന്നു. രണ്ട് അസൈന്‍മെന്റുകള്‍ ഇനിയുമുണ്ട്...'
കുട്ടി തിരിഞ്ഞുനടന്നതേ
അയാളെഴുതി
മഷിയില്ലാത്ത പേന
ഓണ്‍ലൈന്‍ ക്ലാസ്സ് കേട്ടിരുന്ന
മൂത്തമകള്‍ അടുത്തെത്തി
ഒരു ചെവിയില്‍നിന്നും സ്പീക്കര്‍
മാറ്റിക്കൊണ്ട് പറഞ്ഞു,
'അച്ഛാ ഇന്നെന്റെ ഡേറ്റ തീരും'
അവള്‍ സ്പീക്കര്‍ തിരിച്ച് ചെവിയില്‍
വയ്ക്കുന്നതിനു മുന്‍പേ
അയാളുടെ വിരലുകള്‍ വേഗത്തില്‍ ചലിച്ചു
ഡേറ്റയില്ലാത്ത കുട്ടികള്‍
പിന്നീട്,
നിലവിളക്ക് തുടച്ചുകൊണ്ടിരുന്ന അമ്മ
അയാളോടായി പറഞ്ഞു -
'രാഘവാ, എണ്ണ തീരാറായി ട്ടോ'
അമ്മയെ ഒന്ന്
ഇരുത്തി നോക്കിക്കൊണ്ട്
അയാള്‍ ടൈപ്പ് ചെയ്തു-
എണ്ണതീര്‍ന്ന വിളക്കുകള്‍
ഭാര്യ കട്ടനുമായി
എത്തിയപ്പോഴേയ്ക്കും
തലക്കെട്ടും ഏറ്റവും താഴെ
തന്റെ പേരും ടൈപ്പ് ചെയ്ത്
അയാളത്
ട പടാന്ന് ഗ്രൂപ്പുകളിലേക്കിട്ടു
കഴിഞ്ഞിരുന്നു.
ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി
കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്
ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍
കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍
നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം
വിശക്കും മയിലമ്മ തന് പിടച്ചില്‍ കാണവേ തുടിയ്ക്കുന്നു മോദി തന് ആര്‍ദ്രഹൃദയവും…
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം