കവിത
ലഹരി മുക്തി കേന്ദ്രത്തിന്റെ
ഇടനാഴിയില്‍ ഒരമ്മ
ഒരു ജന്മത്തിന് ദുഖഭാരം ഏറ്റുവാങ്ങി
ഇടമുറിയാതെ നിറഞ്ഞൊഴുകുന്ന
കണ്ണുകള്‍,
ചേറു പുരണ്ട കാല്പാദങ്ങളില്
എവിടെയൊക്കെയോ ചോര പൊടിയുന്നു.
അവിടെ അടഞ്ഞ സെല്ലുകളിലൊന്നില്‍
ആ മാതൃത്വത്തിന്റെ പ്രതീക്ഷയുടെ
അസ്തമനത്തിന് ജീവനുണ്ട്,
അഴികള്‍ക്കിടയിലൂടെ വിദൂരതയില്‍
എന്തോ തിരയുന്ന നിസ്സംഗ മിഴികള്‍
ഭൂതമോ ഭാവിയോ വര്‍ത്തമാനമോ
ഒന്നുമോര്മയില്ലാത്തൊരു കൗമാരക്കാരി
ലഹരിയുടെ പാതാളച്ചുഴിയില്
ആരോ തള്ളിയിട്ടൊരു പാവാടക്കാരി
കടമെടുത്തും കുറിയെടുത്തും
കാണാക്കിനാവില്‍ നിന്റെ മംഗലം
കണ്ടൊരമ്മയെ
മരിക്കാതെ ദഹിപ്പിച്ചല്ലോ മകളെ.
ലഹരിയുടെ ആനന്ദക്കടലില്‍
മതിമറന്നുറങ്ങിയൊരു നാളില്‍
പ്രിയ സതീര്‍ഥ്യര്‍ നിന്റെ മാംസത്തിനു
വിലയിട്ടതും അറിയാതെ പോയല്ലോ
എന്‍ പൊന്മകളെ നീ.
പൊക്കിള്‍കൊടി മുറിച്ച നാള് മുതല്‍
കണ്മണി നിന്നയോര്ത്തുറങ്ങാതെ
തേങ്ങുന്നോരീ മാതൃഹൃദയത്തിന്റെ
താരാട്ടു കേള്‍ക്കാതെ പോയതെന്തേ?
വര്‍ണ രാജികളില്‍ സ്വപ്നങ്ങള്‍
വിരിയുന്ന കൗമാരങ്ങളെ
ലഹരിയുടെ ആനന്ദം
നൈമിഷികമെന്നറിയുക.
വിടരട്ടെ ലഹരി മുക്ത മുകുളങ്ങള്‍,
ഉണരട്ടെ നവചേതനകള്.
വാക്കായും വരയായും
ഒരുമിക്കാം നമുക്കീ ലഹരിക്കെതിരെ.
അഴലിന് നീര്മിഴിപ്പൂക്കളാല്
ഇനിയൊരു മാതൃഹൃദയവും
കരിനിഴല്‍ നോവുണര്‍ത്തി
മൃതിയുടെ ശൂന്യവീചികളില്
എരിഞ്ഞണയാതിരിക്കട്ടെ.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; 'ഇന്ദ്രനീല'മായെത്തും 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍
വാഗഗ്നി... (എ.അയ്യപ്പന്)
കവിതയുടെ മൗലികത
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
മൃത്യുക്ഷേത്രം