ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കെ, സിനിമയെ കുറിച്ചും നടന് ഉമ്മി മുകുന്ദനെ കുറിച്ചും സംവിധായകന് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കെ, സിനിമയെ കുറിച്ചും നടന് ഉമ്മി മുകുന്ദനെ കുറിച്ചും സംവിധായകന് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്.
മാളികപ്പുറം സിനിമയുടെ മാര്‍ക്കറ്റിംഗ് രീതിയോട് ചേട്ടന് യോജിപ്പുണ്ടോ?
എനിക്ക് മെസ്സേജ് ആയും കമന്റെ ആയും വന്ന ചോദ്യങ്ങളില്‍ പ്രധാനപെട്ട ഒന്നാണ്…
പക്ഷേ ഇതേ ചോദ്യം 'ജനഗണമന' എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആരും ചോദിച്ചു കണ്ടില്ല…
ആ സിനിമയുടെ ആദ്യ ടീസര്‍..
!ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വക അല്ല…ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷം ഉള്ള നാടാണ് സാറേ…"
ഈ വാചകം സിനിമയില്‍ ഇല്ല…
അപ്പൊള്‍ എന്തിനായിരുന്നു ഇങ്ങനെ ഒരു ടീസര്‍…
ഉത്തരം ലളിതം….
പണം ഉണ്ടാക്കണം എങ്കില്‍ സിനിമ ജനം കാണണം എങ്കില്‍ എന്ത് നാറിയ കളികളും ഇവിടെ കളിക്കുക…
കേരളത്തില്‍ ബിജെപി വിരുദ്ധരെ തീയേറ്ററില്‍ എത്തിക്കുക അത് വഴി പണം ഉണ്ടാക്കുക .
പിന്നീട് ജനഗണമന OTT യില്‍ വന്നപ്പോള്‍
മനോരമയില്‍ വന്ന വാര്‍ത്ത ..
‘ജനഗണമന OTT യില്‍ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഈ ചിത്രത്തിനെതിരെ ..’
എന്തിനായിരുന്നു ഇത്തരത്തില്‍ ഒരു മാര്‍ക്കറ്റിംഗ്…
കേരളത്തില്‍ ബിജെപി വിരുദ്ധരെ ആകര്‍ഷിക്കാന്‍ നടത്തിയ ചീപ് മാര്‍ക്കറ്റിംഗ്..
ഇതൊക്കെ നടന്ന കേരളത്തില്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഒരു സിനിമ വരുമ്പോള്‍ വിശ്വാസികളെ ആകര്‍ഷിക്കാന്‍ അവര്‍ നടത്തിയ മാര്‍ക്കറ്റിംഗ് ആണ് നാം അടുത്തിടെ കണ്ടതും….
ഇനി ഞാന്‍ ഉണ്ണിയോട് മുന്‍പ് തന്നെ ചോദിച്ച ചോദ്യമാണ് എന്താണ് ഉണ്ണി ഈ സിനിമ നിര്‍മ്മിക്കാതെ പോയത്..
ഉണ്ണി പറഞ്ഞത് ഞാന്‍ ഒരിക്കലും ചെയ്യില്ല അഖിലെ…ഞാന്‍ അയ്യപ്പന് വേണ്ടി ചെയ്യുന്ന കര്‍മമായി മാത്രമേ ഈ സിനിമയെ കാണുന്നുള്ളൂ .അയ്യപ്പനെ വെച്ച് എനിക്ക് സാമ്പത്തിക ലാഭം വേണ്ട….
ഞാന്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചു..
മലയാള സിനിമയില്‍ ഒളിഞ്ഞിരുന്ന് പല അജണ്ടകളും നടപ്പിലാക്കുന്ന മറ്റുള്ളവരെ പോലെ ഉണ്ണിക്ക് നിശബ്ദനായി ഇരുന്നാല്‍ പോരായിരുന്നോ…ഈ രീതിയില്‍ ഇറങ്ങുന്നത് ദോഷം ചെയ്യില്ലേ…?
സീ അഖില്‍ ആക്ചൊലി ഈ രീതിയില്‍ ഇറങ്ങണം എന്ന് ഒരു പ്ലാനും ഇല്ലായിരുന്നു ..
പക്ഷേ ഈ സിനിമ ആദ്യ ദിവസം ഹോള്‍ഡ് ഓവര്‍ ആക്കാന്‍ മറ്റുള്ള ചിലര്‍
പണം മുടക്കിയിട്ടുണ്ട്..ആദ്യ ദിവസം കളക്ഷനും കുറവായിരുന്നു ..
പിന്നെ ഞാന്‍ ഇറങ്ങിയില്ലെങ്കില്‍ ഈ സിനിമ വീഴും..വീണാല്‍ അയ്യപ്പന് തോല്‍ക്കും അത് ഞാന്‍ സമ്മതിക്കില്ല..
കാരണം 2018ല്‍ ശബരിമലയില്‍ ഈ വിഷയങ്ങള്‍ വന്നപ്പോള്‍ എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.. അന്ന് ഞാന്‍ ഒരു പോസ്റ്റ് ഇട്ടു..പക്ഷേ പലരും എന്നേകൊണ്ടത് ഡിലീറ്റ് ചെയ്യിച്ചു .അത് കൊണ്ട് ഈ സിനിമ പരാജയപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല…
ചിരിച്ചു കൊണ്ട് ഞാനും പറഞ്ഞു എനിക്കും ശബരിമല വിഷയത്തില്‍ 3കേസുണ്ട് ..പക്ഷേ ഞാന്‍ മലയ്ക്ക് പോയിട്ട് 14വര്‍ഷമായി..
അതായത് സിനിമയുടെ നിര്‍മാതാവ് ആയ ആന്റോ ജോസഫിന് പണം ഉണ്ടാക്കാന്‍ അല്ല അയാള്‍(ഉണ്ണി മുകുന്ദന്) ഇറങ്ങിയത്
തന്റെ ഇഷ്ട ദൈവത്തെ പരിഹസിച്ചവര്ക്ക് മറുപടി കൊടുക്കാന്‍ ആണ്..ഈ ലാഭം ഒന്നും ഉണ്ണിയുടെ അക്കൗണ്ടില്‍ അല്ല വന്നു ചേരുന്നത്
മറിച്ച് ജന്മം കൊണ്ട് ക്രൈസ്തവന് ആയ രാഷ്ട്രീയം കൊണ്ട് കോണ്ഗ്രസുകാരന് ആയ ആന്റോ ജോസഫിനും സഹ നിര്‍മാതാവ് ആയ വേണു കുന്നപ്പള്ളിക്കും ആണ്..
ചുരുക്കത്തില്‍ നിങ്ങള്‍ ഈ കടന്നാക്രമിച്ചു കൊണ്ടിരിക്കുന്ന ഉണ്ണി മുകുന്ദന് നിങ്ങള്‍ ചിന്തിക്കുന്നതിനേക്കള്‍ പാവം ആണ് ശുദ്ധന്‍ ആണ് ..അത് കൊണ്ടാണ് നേരിട്ട് വിളിച്ചു തെറി വിളിച്ചതും പൊട്ടി തെറിച്ചതും..
മറിച്ച് ക്രൂക്ക്ഡ് ആയിരുന്നെങ്കില്‍ കുറച്ചു കാശ് കൊടുത്താല്‍ നാല് അടി കൊടുക്കാന്‍ നിരവധി പേര് ഈ നാട്ടില്‍ ഉണ്ട്..
ഇല്ലെങ്കില്‍ അവന്റെ അഡ്രസ്സ് തപ്പി ഉണ്ണിക്ക് തന്റെ ഫാന്‍സിനെ ഉപയോഗിച്ചും ചെയ്യാം .
ഇനി അതല്ല എങ്കില്‍ വല്ല ഹാക്കര്‍മാര്‍ക്ക് പൈസ കൊടുത്ത് അവന്രെ അക്കൗണ്ട് പൂട്ടിക്കം ..
ബാല പറഞ്ഞത് പോലെ ഉണ്ണി മുകുന്ദന് ഒരു സ്മാള്‍ ബോയ് .ചിന്ന പയ്യന്..
മനസ് കൊണ്ട് ഒരു കൊച്ചു കുട്ടിയാണ്…
ആ കുട്ടിയുടെ ഇഷ്ടമാണ് അയ്യപ്പനും അയാളുടെ കുടുംബവും തന്നെ സ്നേഹിക്കുന്നവരും ..
അവരെ നോവിച്ചാല്‍ അയാള്‍ക്ക് നോവും …
പിന്നെ എന്ത് കൊണ്ട് മാളികപ്പുറം ഇത്ര വലിയ വിജയമായി എന്ന് നോക്കാം .
ഈ സിനിമയെ പരിഹസിച്ചു കൊണ്ട് രേശ്മി നായര്‍ ഉള്‍പെടെ ഇറങ്ങിയപ്പോള്‍ വിശ്വാസികള്‍ക്ക് ഇതൊരു ആത്മാഭിമാനത്തിന്റെ പ്രശ്നമായി .
ഈ സിനിമയുടെ പരാജയം ശബരിമലയുടെ പരാജയം ആണെന്നും വിശ്വാസ സമൂഹത്തിന്റെ പരാജയം ആണെന്നും അവരുടെ മനസില്‍ തോന്നല്‍ ഉണ്ടായി..ഇന്നലെ വരെ സിനിമ തീയേറ്ററില്‍ പോയി കാണാത്ത സ്ത്രീകളും പ്രായം ചെന്ന അച്ഛന് അപ്പൂപ്പന്മാരും ഈ സിനിമ കാണെണ്ടത് അവരുടെ ആവശ്യമായി
കണ്ടു …
വിജയത്തിന് പല ഫോര്‍മുലകളും ഉണ്ട്…ഇന്നലെ വരെ അതുപയോഗിച്ച് വിജയിച്ചവര്‍ തങ്ങളുടെ എതിരാളി അതുപയോഗിക്കുന്നത് കണ്ട് ഹാല് ഇളകിയിട്ട് കാര്യമില്ല…
ചരിത്രം പോലും വളച്ചൊടിച്ച് മെക്സിക്കന്‍ അപാരത ഇറങ്ങിയതും ഇത്തരം ഒരു മാര്‍ക്കറ്റിംഗ് തന്ത്രം ആയിരുന്നു…
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു, 92 രൂപ കുറഞ്ഞ് 2034 രൂപ 50 പൈസ ആയി
കോഴിക്കോട് കല്ലായ്റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപ്പിടിത്തം
ഒരു മുത്തച്ഛനും കൊച്ചുമോനും
ആര്‍എസ്എസിന്റെ ലക്ഷ്യം ഹിന്ദുരാഷ്ട്രമല്ല
'നാര്‍മടിപ്പുടവ' ചുറ്റിയ ജീവിതം വരച്ചുകാട്ടിയ എഴുത്തുകാരി
പ്രതിക്കൂട്ടില്‍ ലോകായുക്ത
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ചരിത്രത്തില്‍ നിന്നും പാഠം പഠിയ്ക്കാത്ത ജനത ആത്മഹത്യയിലേയ്ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്കുന്ന മുന്നറിയിപ്പ്
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
ഗുരുവായൂരമ്പലനടയില്‍:പൃഥ്വിരാജിനെതിരെ ഭീഷണിയെന്ന പ്രചാരം അടിസ്ഥാന രഹിതമാണെന്ന് വിഎച്ച് പി
സ്റ്റേജ് ഷോകള്‍ക്ക് നികുതി നല്‍കിയില്ല, രജിസ്ട്രേഷനില്ലാതെ അഞ്ചുവര്‍ഷത്തോളം ഇടപാടുകള്‍ നടത്തി; താരസംഘടനയായ അമ്മയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?