അഭിനയ മികവിനാല്‍ സിനിമാപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയ നടനാണ് ബിജു മേനോന്. തന്റേതായ ശൈലിയിലും ശബ്ദം കൊണ്ടും മലയാളികളുടെ ഇഷ്ടമായ ബിജു മേനോന് പിറന്നാള്‍ മധുരം. ഇന്ന് 51 വയസ്സ് തികയുകയാണ് താരത്തിന്. 1991 ല്‍ ആരംഭിച്ച സിനിമാജീവിതത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളാല്‍ അന്നുമുതല്‍ ഇന്നുവരെ പ്രേക്ഷകരെ കയ്യിലെടുത്തു തിളങ്ങുകയാണ് താരം. പിറന്നാള്‍ ദിനത്തില്‍ മലയാള സിനിമാലോകം ആശംസകളുമായി താരത്തിനൊപ്പമുണ്ട്.
‘നിങ്ങളുടെ സ്വന്തം ചന്തു’ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ബിജു മേനോന്റെ അഭിനയജീവിതം ആരംഭിക്കുന്നത്. പറുദീസയിലേക്കുള്ള പാത, മിഖായേലിന്റെ സന്തതികള്‍ എന്നീ സീരിയലുകളിലെ അഭിനയം കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരനാക്കി. 1991ല്‍ ‘ഈഗിള്‍’ എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് ചുവടുവെച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. നാല് വര്‍ഷത്തിന് ശേഷം 1995ലാണ് ‘പുത്രന്’ എന്ന ചിത്രത്തിലൂടെ നായകനടനായി ശ്രദ്ധിക്കപ്പെടുന്നത്. വില്ലനായും സ്വഭാവ നടനായും സഹനടനായും ആദ്യകാലങ്ങളില്‍ ബിജു കയ്യടി നേടി. 1990കളുടെ അവസാനത്തില്‍ തന്നെ സൂപ്പര്‍സ്റ്റാര്‍ താരപരിവേഷത്തില്‍. മഴ, മധുരനൊമ്പരക്കാറ്റ്, അന്യര്‍, മേഘമല്‍ഹാര്‍ എന്നീ സിനിമകളിലൂടെ മികച്ച പ്രകടനം.
‘കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്തിലെ അഖിലചന്ദ്രന്‍, ‘ടി ഡി ദാസന് സ്റ്റാന്‍ഡേര്‍ഡ് 6ബി’ ലെ നന്ദ കുമാര്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് മികച്ച സഹനടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. മജ, തമ്പി തുടങ്ങിയ തമിഴ് സിനിമകളിലും വില്ലനായി അഭിനയിച്ച് കയ്യടി നേടി.
1970 സെപ്റ്റംബര്‍ ഒമ്പതിന് തൃശ്ശൂരില്‍ ജില്ലയില്‍ മഠത്തിപ്പറമ്പില്‍ പി.എന്‍. ബാലകൃഷ്ണപിള്ളയുടെയും മാലതിയമ്മ മേനോന്റെയും മകനായി ജനനം. തൃശ്ശൂരിലെ ജെടിഎസ് ടെക്നിക്കല്‍ സ്കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. സെയിന്റ് തോമസ് കോളേജില്‍ നിന്ന് കൊമേഴ്സില്‍ ബിരുദം. തുടര്‍ന്ന് എം.എസ്.ഡബ്ള്യുല് ബിരുദാനന്തര ബിരുദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: