×
login
'പോര്‍ തൊഴില്‍' ടീസര്‍ പുറത്തുവിട്ടു

പ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെ 'പോര്‍ തൊഴില്‍' ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തും

അശോക് സെല്‍വന്‍ ശരത് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത പോര്‍ തൊഴില്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. നിഖില വിമല്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിച്ച് പോര്‍ തൊഴില്‍ എന്ന ഒരു എഡ്ജ് ഓഫ് ദി സീറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ റിലീസിലൂടെ അപ്ലാസ് എന്റര്‍ടൈന്‍മെന്റ് തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു.


ഹംബിള്‍ പൊളിറ്റീഷ്യന്‍ നോഗ്രാജ് (കന്നഡ), വധം (തമിഴ്), കുരുതി കാലം (തമിഴ്), ഇരു ധുരുവം (തമിഴ്) എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ പരമ്പരകള്‍ കണ്ടന്റ് സ്റ്റുഡിയോ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ട്. 'ലില്ലി' യ്ക്കും ശേഷം ഇ ഫോര്‍ എക്സ്പെരിമെന്റ്സ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'പോര്‍ തൊഴില്‍'.

എല്ലാ ദക്ഷിണേന്ത്യന്‍ വിപണികളിലും വൈവിധ്യമാര്‍ന്ന ഉള്ളടക്ക സ്ലേറ്റ് നിര്‍മ്മിക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയോടെ, വിവിധ ഭാഷകളിലുടനീളം നിരവധി സിനിമകളും പ്രീമിയം സീരീസുകളും സൃഷ്ടിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന അപ്ലാസ് എന്റര്‍ടൈന്‍മെന്റിന്റെ 'പോര്‍ തൊഴില്‍' ജൂണ്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്തുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.

 

    comment

    LATEST NEWS


    സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖും ചേര്‍ന്ന്; കൊലചെയ്യുമ്പോള്‍ താന്‍ മുറിയില്‍ ഉണ്ടായിരുന്നെന്ന് ഫര്‍ഹാന


    നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു; അന്ത്യം കരള്‍ സംബന്ധ അസുഖത്തിന് ചികിത്സയില്‍ കഴിയവേ


    പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ എത്തും; തള്ള് കേട്ട് കണ്ണുതള്ളി പ്രവാസികള്‍


    മുഖ്യമന്ത്രി പിണറായിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലേക്ക്; അതുവഴി ക്യൂബയിലേക്ക്; കേന്ദ്രം അനുമതി നല്‍കി


    സാങ്കേതിക തകരാര്‍: കര്‍ണാടകയില്‍ പരിശീലന വിമാനം വയലില്‍ ഇടിച്ചിറക്കി, ആളപായമില്ല, പൈലറ്റിനും ട്രെയിനി പൈലറ്റിനും നിസാരപരിക്ക്


    സുരേശന്റെയും സുമലതയുടെയും 'ഹൃദയ ഹാരിയായ പ്രണയകഥ'

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.